സ്വന്തം ലേഖകൻ
ബംഗളൂരു: ക്യംഗേരിയിലെ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ ദിവ്യകാരുണ്യത്തെ നിന്ദിച്ച ദൈവദ്രോഹ പ്രവർത്തിക്ക് പരിഹാരമായി 12 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയ്ക്ക് ബംഗളൂരു ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. ജനുവരി 24, വെള്ളിയാഴ്ചയാണ് 12 മണിക്കൂർ ദിവ്യകാരുണ്യ നടത്തപ്പെടുക. കഴിഞ്ഞ ദിവസമാണ് അതിരൂപതയെയും ഭാരത കത്തോലിക്കാസഭയെയും ഞെട്ടിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്‌ത ദൈവനിന്ദ അരങ്ങേറിയത്. വിശുദ്ധകുർബാനയുടെ പേടകത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ദിവ്യകാരുണ്യം പുറത്തേക്ക് എറിയപ്പെട്ട രീതിയിൽ കണ്ടെത്തുകയായിരുന്നു.
കവർച്ചാ ശ്രമത്തിനിടെയിൽ ആയിരിക്കാം ദിവ്യകാരുണ്യം ഇപ്രകാരം ഉപേക്ഷിക്കപ്പെട്ടത് എന്ന് പോലീസ് പറയുന്നു. ദിവ്യകാരുണ്യ നാഥനോട് ചെയ്ത ഈ ഗൗരവമായ ദൈവനിന്ദ സെന്റ് ഫ്രാൻസിസ് അസീസി ഇടവകയിലാണ് സംഭവിച്ചത് എങ്കിലും അതിരൂപതയുടെ മുഴുവൻ മനോവികാരത്തെയും ആദ്ധ്യാത്മികതയെയും ഇത് ബാധിക്കുന്നതിനാൽ, അതിരൂപതയിലെ മുഴുവൻ സഭാ വിശ്വാസികളും ഈ ദൈവദ്രോഹ പ്രവർത്തിക്കു പ്രായശ്ചിത്തം ചെയ്യാൻ ബാധ്യസ്ഥരാണെന്ന് ആർച്ച് ബിഷപ്പ്, പീറ്റർ മക്കാദോ അറിയിച്ചു.
അതിനാൽ ജനുവരി 24, വെള്ളിയാഴ്ച അതിരൂപതയിലെ എല്ലാ ഇടവകകളിലും സന്യാസ സഭ ഭവനങ്ങളിലും ദിവ്യകാരുണ്യ നാഥനനെ പ്രത്യേകമായി സ്തുതിക്കാനും ആരാധിക്കുവാനും, രാവിലെ മുതൽ വൈകുന്നേരം വരെ പന്ത്രണ്ട് മണിക്കൂർ നീണ്ട ദിവ്യകാരുണ്യ ആരാധന നയിക്കുവാനും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.