
സ്വന്തം ലേഖകൻ
ബംഗളൂരു: ക്യംഗേരിയിലെ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ ദിവ്യകാരുണ്യത്തെ നിന്ദിച്ച ദൈവദ്രോഹ പ്രവർത്തിക്ക് പരിഹാരമായി 12 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയ്ക്ക് ബംഗളൂരു ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. ജനുവരി 24, വെള്ളിയാഴ്ചയാണ് 12 മണിക്കൂർ ദിവ്യകാരുണ്യ നടത്തപ്പെടുക. കഴിഞ്ഞ ദിവസമാണ് അതിരൂപതയെയും ഭാരത കത്തോലിക്കാസഭയെയും ഞെട്ടിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്‌ത ദൈവനിന്ദ അരങ്ങേറിയത്. വിശുദ്ധകുർബാനയുടെ പേടകത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ദിവ്യകാരുണ്യം പുറത്തേക്ക് എറിയപ്പെട്ട രീതിയിൽ കണ്ടെത്തുകയായിരുന്നു.
കവർച്ചാ ശ്രമത്തിനിടെയിൽ ആയിരിക്കാം ദിവ്യകാരുണ്യം ഇപ്രകാരം ഉപേക്ഷിക്കപ്പെട്ടത് എന്ന് പോലീസ് പറയുന്നു. ദിവ്യകാരുണ്യ നാഥനോട് ചെയ്ത ഈ ഗൗരവമായ ദൈവനിന്ദ സെന്റ് ഫ്രാൻസിസ് അസീസി ഇടവകയിലാണ് സംഭവിച്ചത് എങ്കിലും അതിരൂപതയുടെ മുഴുവൻ മനോവികാരത്തെയും ആദ്ധ്യാത്മികതയെയും ഇത് ബാധിക്കുന്നതിനാൽ, അതിരൂപതയിലെ മുഴുവൻ സഭാ വിശ്വാസികളും ഈ ദൈവദ്രോഹ പ്രവർത്തിക്കു പ്രായശ്ചിത്തം ചെയ്യാൻ ബാധ്യസ്ഥരാണെന്ന് ആർച്ച് ബിഷപ്പ്, പീറ്റർ മക്കാദോ അറിയിച്ചു.
അതിനാൽ ജനുവരി 24, വെള്ളിയാഴ്ച അതിരൂപതയിലെ എല്ലാ ഇടവകകളിലും സന്യാസ സഭ ഭവനങ്ങളിലും ദിവ്യകാരുണ്യ നാഥനനെ പ്രത്യേകമായി സ്തുതിക്കാനും ആരാധിക്കുവാനും, രാവിലെ മുതൽ വൈകുന്നേരം വരെ പന്ത്രണ്ട് മണിക്കൂർ നീണ്ട ദിവ്യകാരുണ്യ ആരാധന നയിക്കുവാനും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.