Categories: World

തെരുവിന്റെ പുരോഹിതന് അഭയാർത്ഥിയുടെ കൈകൊണ്ട് തെരുവിൽ അന്ത്യം

അഭയാർത്ഥികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച, അവരുടെ ഹൃദയങ്ങളിൽ ഇടം നേടിയ ഒരു മനുഷ്യ സ്നേഹിയായിരുന്നു രക്തസാക്ഷിത്വം വരിച്ച ഫാ.റോബർത്തോ...

സ്വന്തം ലേഖകൻ

ഇറ്റലി: തെരുവിൽ ജീവിക്കുന്നവർക്കുവേണ്ടി ജീവിതം മാറ്റിവെച്ച, തെരുവിന്റെ പുരോഹിതൻ എന്ന് അറിയപ്പെട്ടിരുന്ന ഫാ.റോബർട്ടോ മൽഗെസിനിയെ ആഫ്രിക്കയിൽ നിന്നുള്ള ഒരു ടുണീഷ്യൻ അഭയാർത്ഥിയാൽ കൊല്ലപ്പെട്ടു. 51 വയസുള്ള ഫാ.റോബർട്ടോ മൽഗെസിനിക്ക്, ചൊവ്വാഴ്ച്ച രാവിലെ 7 മണിക്കാണ് പിയാസ സാൻ റോക്കോയിൽ വച്ച് കുത്തേറ്റത്. ഭവനരഹിതരായവർക്കും അഭയാർത്ഥികൾക്കുമായുള്ള പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. ഫാ.റോബർട്ടോ താമസിക്കുന്ന വീടിന് താഴെവച്ചായിരുന്നു അക്രമണമുണ്ടായത്. വടക്കേ ഇറ്റലിയിലെ കോമോ രൂപതയുടെ പാവങ്ങളെ സഹായിക്കുന്ന സംഘടനയുടെ നേതൃത്വം വഹിച്ചിരുന്നയാളായിരുന്നു ഫാ.റോബർട്ടോ.

വിവരം അറിഞ്ഞയുടൻ കൊമോ രൂപതാ ബിഷപ് ഓസ്കാർ കതോണി സംഭവസ്ഥലത്ത് എത്തുകയും, ഫാ.റോബർട്ടോയുടെ മൃതദേഹം എടുക്കുന്നതിന് മുമ്പ് ബിഷപ്പ് ആശീർവദിക്കുകയും ചെയ്തു. അവിടെ തടിച്ചുകൂടിയ ജനങ്ങളെ നോക്കി ബിഷപ്പ് പറഞ്ഞു: തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന അഭയാർത്ഥികൾക്ക് വേണ്ടി ജീവിതം മാറ്റിവച്ചവനായിരുന്നു ഫാ.റോബർട്ടോ, തീർച്ചയായും ഇത് ഒരു രക്സ്തസാക്ഷിത്വമാണ്’

വർഷങ്ങളായി അദ്ദേഹം തെരുവിൽ അലയുന്നവരുടെയും, പുറന്തള്ളപ്പെട്ടവരുടെയും സന്തതസഹചാരിയായിരുന്നു. ഇവർക്ക് പ്രഭാതഭക്ഷണം നൽകുന്ന സംഘത്തിന്റെ കോർഡിനേറ്ററായിരുന്നു അദ്ദേഹം. എല്ലാ ദിവസവും രാവിലെ നഗരത്തിലെ ഭവനരഹിതർക്ക് പ്രഭാതഭക്ഷണവുമായി അദ്ദേഹത്തെക്കാണാമായിരുന്നു.

ഇരുവരും തമ്മിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല, കാരണം സംഭവത്തിന് സാക്ഷികളില്ല. ഫാ.റോബർട്ടോയുടെ ശരീരത്തിൽ നിരവധി കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. എങ്കിലും കഴുത്തിലെ മാരകമായ മുറിവാണ് മരണകാരണമായത്. ഫോറൻസിക് ഉദ്യോഗസ്ഥർ കൊലയ്ക്കായി ഉപയോഗിച്ച കത്തി അടുത്ത് നിന്ന്തന്നെ കണ്ടെത്തി.

ഗബ്രിയേൽ എന്ന റുമേനിയൻ യുവാവ് കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു: ‘ഫാ. റോബർത്തോ എനിക്ക് ഒരു പിതാവിനെ പോലെയായിരുന്നു. ഞാൻ റുമേനിയയിൽ നിന്ന് ഒറ്റയ്ക്ക്, വീടും ജോലിയും ഇല്ലാതെ ഇവിടെ എത്തിയപ്പോൾ, എന്നെ സഹായിച്ചത് ഫാ.റോബർത്തോയാണ്. എനിക്ക് ഒരു ജോലി കണ്ടെത്തിക്കഴിഞ്ഞും ഞാൻ എപ്പോഴും ഫാ.റോബർത്തോയുമായി ബന്ധം പുലർത്തിയിരുന്നു. എനിക്ക് മരുന്നിന് ആവശ്യം വരുമ്പോഴും, ഡോക്ടറെ കാണാൻ ആശുപത്രിയിൽ പോകാനും അച്ചൻ എന്റെ കൂടെ വരാൻ ഇപ്പോഴും സന്നദ്ധനായിരുന്നു. ഒരു തീരാനഷ്ടമാണ് എനിക്ക് സംഭവിച്ചിരിക്കുന്നത്’.

അഭയാർത്ഥികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച, അവരുടെ ഹൃദയങ്ങളിൽ ഇടം നേടിയ ഒരു മനുഷ്യ സ്നേഹിയായിരുന്നു രക്തസാക്ഷിത്വം വരിച്ച ഫാ.റോബർത്തോ. 1999-ലും കോമോ രൂപതയിലെ തന്നെ റൻസോ ബരെത്ത എന്ന വൈദീകനെ ഇതുപോലെ ഒരു അഭയാർത്ഥി കുത്തികൊലപ്പെടുത്തിയിട്ടുണ്ട്.

vox_editor

Recent Posts

1st Sunday_Advent 2025_കള്ളനെപ്പോലെ ഒരു ദൈവം (മത്താ 24:37-44)

ആഗമനകാലം ഒന്നാം ഞായർ ആഗമനകാലം ആരംഭിക്കുന്നു. സമീപിക്കുക, നേരെ നടക്കുക, തിരികെ വരുക എന്നീ ആഹ്വാനങ്ങൾ ദൈവം, സഹജർ, ഹൃദയത്തിന്റെ…

2 days ago

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

6 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

1 week ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

3 weeks ago