
ജോസ് മാർട്ടിൻ
കോട്ടയം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിനായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വിജയപുരം രൂപത പ്രതിഷേധ റാലിയും ധർണ്ണയും നടത്തി. കോട്ടയം നല്ലയിടയൻ ദേവാലയാങ്കണത്തിൽ നിന്നും ആരംഭിച്ച റാലി രൂപതാ വികാരി ജനറാൾ മോൺ. ജസ്റ്റിൻ മഠത്തിൽ പറമ്പിൽ ഫ്ളാഗ് ഓഫ് ചെയ്തു.
കെ.സി.വൈ.എം. വിജയപുരം രൂപത നേതൃത്വം നൽകിയ റാലിക്ക് മുന്നിലായി മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയായ വള്ളവും ചുമന്നുകൊണ്ട് പ്രതിനിധികൾ അണിനിരന്നു. നൂറു കണക്കിന്, സന്യസ്തരും, വൈദീകരും അല്മായ നേതാക്കളും, വിവിധ സംഘടനാ പ്രതിനിധികളും കെ.സി.വൈ.എം. അംഗങ്ങളും റാലിയിൽ പങ്കുചേർന്നു.
കോട്ടയം കളക്ട്രേറ്റ് കവാടത്തിൽ നടത്തിയ ധർണ്ണ കെ.സി.വൈ.എം. രൂപതാ ഡയറക്ടർ ഫാ.ജോൺ വിയാനി ഉദ്ഘാടനം ചെയ്തു. ഭവനവും തൊഴിലും നഷ്ടപ്പെടുന്ന ജനങ്ങളുടെ പുനരധിവാസം ഉറപ്പാക്കണമെന്നും ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന ഈ പദ്ധതി ശരിയായ ശാസ്ത്രീയ പഠനത്തിനു ശേഷം മാത്രം നടപ്പിലാക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
വി.എസ്.എസ്.എസ്. ഡയറക്ടർ ഫാ.അഗസ്റ്റിൻ മേച്ചേരി, കെ.സി.വൈ.എം. രൂപതാ പ്രസിഡന്റ് ജോസ് വർക്കി, സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ, ആശിഷ് വർഗ്ഗീസ്, പി.ബി. ബിജിൻ, ഫാ.സിൽവെസ്റ്റർ മാധവശ്ശേരി എന്നിവർ പ്രസംഗിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.