
വർഗീസ് മൈക്കിൾ
കോട്ടയം/വടവാതൂർ: കരുണയുടെ ജീവസ്പർശമായി, “ഒപ്പം ഒപ്പത്തിനൊപ്പം” എന്ന പരിപാടിയുമായി വിജയപുരം രൂപതയിലെ കെ.സി.വൈ.എം. വടവാതൂർ യൂണിറ്റ്. സമൂഹത്തിന്റെ പിന്നാമ്പുറങ്ങിലേക്ക് തള്ളപ്പെട്ടവരെ ചേർത്തുപിടിച്ച് പുതുജീവിതത്തിലേക്ക് നയിക്കുന്ന തുല്യതയുടെ പുതുസന്ദേശവുമായി അമയന്നൂർ ജ്യോതിർഭവനിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
നീതി പുറമെ പ്രകടിപ്പിക്കേണ്ടതല്ല, തന്നോട് തന്നെ പുലർത്തുന്ന മര്യായാദയാണെന്നും, ലിംഗനീതി സമൂഹം സ്വയം ചോദിക്കുന്നതിന്റെ ഉത്തരമാണെന്നും കെ.സി.വൈ.എം. വിജയപുരം രൂപത പ്രസിഡന്റ് ബിനു ജോസഫ്. കെ.സി.വൈ.എം. വടവാതൂർ യൂണിറ്റ് ലോകവനിതാ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “ഒപ്പം ഒപ്പത്തിനൊപ്പം” പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡന്റ് കെസിൻ അബ്രഹാം അധ്യക്ഷത വഹിച്ച പരിപാടി കെ.സി.വൈ.എം. രൂപത ആനിമേറ്റർ സി.റാണി CMM ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ബിനു ജോസഫ് സന്ദേശം നൽകി.
തുടർന്ന്, അബുദാബി നടന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ സൈക്കിളിംഗിൽ ഇരട്ട വെങ്കലം നേടിയ ശ്രീമതി അപ്ലോണിയ ജോർജിന് കായിക പ്രതിഭാ പുരസ്‌കാരവും, സാമൂഹികസേവന മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ശ്രീമതി ലൈലമ്മ ജോണിന് കാരുണ്യസ്പർശം പുരസ്‌കാരവും നൽകി ആദരിച്ചു. സംസ്ഥാന സിൻഡിക്കേറ്റ് അംഗം ജോസ് വർക്കി, മുൻ രൂപത വൈസ് പ്രസിഡന്റ് സിജോ ജോസഫ്, കോട്ടയം മേഖലാ പ്രസിഡന്റ് ജെബി ജോർജ്, മനു മാത്യു, നിത സക്കറിയ തുടങ്ങിയവർ സംസാരിച്ചു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.