
വെള്ളറട : 61- ാമത് തെക്കൻ കുരിശുമല മഹാതീർത്ഥാടനത്തോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സദസ്സ് കോവളം എം.എൽ.എ ശ്രീ. എം.വിൻസെന്റ് ഉദ്‌ഘാടനം ചെയ്‌തു. പരസ്‌പര സ്‌നേഹവും സഹകരണവും കൂട്ടായ്‌മയിൽ നമ്മുടെ സമൂഹത്തിൽ നിന്നും അന്യമാകുമ്പോഴാണ് സാംസ്‌കാരിക സദസ്സുകൾ പ്രസക്തമാകുന്നത്. ആധുനിക മാധ്യമ സംസ്‌കാരത്തിന്റെ ഒഴുക്കിൽ പെടാതെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹമായി മാറണം എന്ന സന്ദേശം അദ്ദേഹം നൽകി.
തിരുവനന്തപുരം അതിരൂപത, വികാരി ജനറൽ വെരി. റവ.മോൺ. യൂജിൻ എച്ച്. പെരേര അധ്യക്ഷനായിരുന്നു. പ്രൊഫ. എം.എ.സിദ്ധിഖ്, അഡ്വ. ഡി.രാജു, ഡോ. സി.നാരായണപിള്ള, യുവകവി ശ്രീ. ഗിരീഷ് കളത്തറ, യുവകവി ശ്രീ. മംഗലയ്‌ക്കൽ ഉണ്ണികൃഷ്‌ണൻ, ശ്രീ. മണലി സ്‌റ്റാൻലി, ശ്രീ. എം.രാജ്‌മോഹന്‍, ശ്രീ. ഹെർമൻ അലോഷ്യസ്. എന്നിവർ പ്രസംഗിച്ചു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്‌തരായ സാംസ്‌കാരിക നായകന്മാരെയും പ്രതിഭകളെയും ഈ സദസ്സിൽ ആദരിക്കുകയുണ്ടായി. ശ്രീ. വിജയൻ നെല്ലിമൂട്, ശ്രീ. അനിൽ കുഴിഞ്ഞകാല, ശ്രീ. ബിനു, ശ്രീ. പി.എം.മണി വെള്ളറട, ശ്രീ. വി.വി.വിൽഫ്രഡ്, മാസ്റ്റർ പ്രിൻസ് തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.