
വെള്ളറട : 61- ാമത് തെക്കൻ കുരിശുമല മഹാതീർത്ഥാടനത്തോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സദസ്സ് കോവളം എം.എൽ.എ ശ്രീ. എം.വിൻസെന്റ് ഉദ്‌ഘാടനം ചെയ്‌തു. പരസ്‌പര സ്‌നേഹവും സഹകരണവും കൂട്ടായ്‌മയിൽ നമ്മുടെ സമൂഹത്തിൽ നിന്നും അന്യമാകുമ്പോഴാണ് സാംസ്‌കാരിക സദസ്സുകൾ പ്രസക്തമാകുന്നത്. ആധുനിക മാധ്യമ സംസ്‌കാരത്തിന്റെ ഒഴുക്കിൽ പെടാതെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹമായി മാറണം എന്ന സന്ദേശം അദ്ദേഹം നൽകി.
തിരുവനന്തപുരം അതിരൂപത, വികാരി ജനറൽ വെരി. റവ.മോൺ. യൂജിൻ എച്ച്. പെരേര അധ്യക്ഷനായിരുന്നു. പ്രൊഫ. എം.എ.സിദ്ധിഖ്, അഡ്വ. ഡി.രാജു, ഡോ. സി.നാരായണപിള്ള, യുവകവി ശ്രീ. ഗിരീഷ് കളത്തറ, യുവകവി ശ്രീ. മംഗലയ്‌ക്കൽ ഉണ്ണികൃഷ്‌ണൻ, ശ്രീ. മണലി സ്‌റ്റാൻലി, ശ്രീ. എം.രാജ്‌മോഹന്‍, ശ്രീ. ഹെർമൻ അലോഷ്യസ്. എന്നിവർ പ്രസംഗിച്ചു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്‌തരായ സാംസ്‌കാരിക നായകന്മാരെയും പ്രതിഭകളെയും ഈ സദസ്സിൽ ആദരിക്കുകയുണ്ടായി. ശ്രീ. വിജയൻ നെല്ലിമൂട്, ശ്രീ. അനിൽ കുഴിഞ്ഞകാല, ശ്രീ. ബിനു, ശ്രീ. പി.എം.മണി വെള്ളറട, ശ്രീ. വി.വി.വിൽഫ്രഡ്, മാസ്റ്റർ പ്രിൻസ് തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
This website uses cookies.