സാബു കുരിശുമല
വെള്ളറട: 61 ാമത് തെക്കൻ കുരിശുമല മഹാതീർത്ഥാടനത്തോട് അനുബന്ധിച്ച് നടന്ന മതസൗഹാർദ്ദസംഗമത്തിൽ കൊല്ലം, കൊട്ടാരക്കര മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ്ജ് ഉദ്‌ഘാടനം നിർവഹിച്ചു.
ക്രൈസ്‌തവനും ഹിന്ദുവും ഇസ്ലാമും ഒരുമിച്ച് കൂടിയാൽ മാത്രമുണ്ടാകുന്നതല്ല ജാതിമത ചിന്തകൾക്ക് അതീതമായ കൂട്ടായ്‌മ. പകരം, സ്‌നേഹവും ഐക്യവും നിലനിർത്തുന്നവരാകണം ആദ്ധ്യാത്മിക നേതാക്കൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രപഞ്ചത്തിലെ ഈശ്വര സങ്കല്‌പത്തെ ഹൃദയം കൊണ്ട് നാം അനുഗമിക്കണം. നമ്മുടെ നാടിന്റെ ആദ്ധ്യാത്മിക ചിന്തകൾ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കാൻ നമുക്ക് കഴിയണം. കുരിശുമല തീർത്ഥാടനം അതിനുള്ള പ്രചോദനം ആകണമെന്ന സന്ദേശം അദ്ദേഹം നൽകി.
കെ.എൽ.സി.സി യുടെ സെക്രട്ടറി റവ. ഫാ. ഷാജ്കുമാർ അധ്യക്ഷനായിരുന്നു. ബോണക്കാട് കുരിശുമല റെക്ടർ റവ.ഫാ.ഡെന്നിസ് മണ്ണൂർ ആമുഖ സന്ദേശം നൽകി. തിരുവനന്തപുരം ഏകലവ്യാശ്രമം മഠാധിപതി ശ്രീ. സ്വാമി അശ്വതി തിരുന്നാൾ, ആറ്റിങ്ങൽ ഇമാം ശ്രീ. അൽ അമീൻ മൗലവി ബീമാപള്ളി, കെ.എൽ.സി.സി യുടെ പ്ലാനിംഗ് ബോർഡ് കോ ഓഡിനേറ്റർ വെരി റവ.മോൺ.ജയിംസ് കുലാസ്, ശ്രീ. എം.സുരേഷ്‌കുമാർ,
ശ്രീ. വി.എം.ഷിബു എന്നിവർ സന്ദേശം നൽകി.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.