
സാബു കുരിശുമല
വെള്ളറട: 61 ാമത് തെക്കൻ കുരിശുമല മഹാതീർത്ഥാടനത്തോട് അനുബന്ധിച്ച് നടന്ന മതസൗഹാർദ്ദസംഗമത്തിൽ കൊല്ലം, കൊട്ടാരക്കര മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ്ജ് ഉദ്‌ഘാടനം നിർവഹിച്ചു.
ക്രൈസ്‌തവനും ഹിന്ദുവും ഇസ്ലാമും ഒരുമിച്ച് കൂടിയാൽ മാത്രമുണ്ടാകുന്നതല്ല ജാതിമത ചിന്തകൾക്ക് അതീതമായ കൂട്ടായ്‌മ. പകരം, സ്‌നേഹവും ഐക്യവും നിലനിർത്തുന്നവരാകണം ആദ്ധ്യാത്മിക നേതാക്കൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രപഞ്ചത്തിലെ ഈശ്വര സങ്കല്‌പത്തെ ഹൃദയം കൊണ്ട് നാം അനുഗമിക്കണം. നമ്മുടെ നാടിന്റെ ആദ്ധ്യാത്മിക ചിന്തകൾ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കാൻ നമുക്ക് കഴിയണം. കുരിശുമല തീർത്ഥാടനം അതിനുള്ള പ്രചോദനം ആകണമെന്ന സന്ദേശം അദ്ദേഹം നൽകി.
കെ.എൽ.സി.സി യുടെ സെക്രട്ടറി റവ. ഫാ. ഷാജ്കുമാർ അധ്യക്ഷനായിരുന്നു. ബോണക്കാട് കുരിശുമല റെക്ടർ റവ.ഫാ.ഡെന്നിസ് മണ്ണൂർ ആമുഖ സന്ദേശം നൽകി. തിരുവനന്തപുരം ഏകലവ്യാശ്രമം മഠാധിപതി ശ്രീ. സ്വാമി അശ്വതി തിരുന്നാൾ, ആറ്റിങ്ങൽ ഇമാം ശ്രീ. അൽ അമീൻ മൗലവി ബീമാപള്ളി, കെ.എൽ.സി.സി യുടെ പ്ലാനിംഗ് ബോർഡ് കോ ഓഡിനേറ്റർ വെരി റവ.മോൺ.ജയിംസ് കുലാസ്, ശ്രീ. എം.സുരേഷ്‌കുമാർ,
ശ്രീ. വി.എം.ഷിബു എന്നിവർ സന്ദേശം നൽകി.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.