
സാബു കുരിശുമല
വെള്ളറട: 61 ാമത് തെക്കൻ കുരിശുമല മഹാതീർത്ഥാടനത്തോട് അനുബന്ധിച്ച് നടന്ന മതസൗഹാർദ്ദസംഗമത്തിൽ കൊല്ലം, കൊട്ടാരക്കര മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ്ജ് ഉദ്‌ഘാടനം നിർവഹിച്ചു.
ക്രൈസ്‌തവനും ഹിന്ദുവും ഇസ്ലാമും ഒരുമിച്ച് കൂടിയാൽ മാത്രമുണ്ടാകുന്നതല്ല ജാതിമത ചിന്തകൾക്ക് അതീതമായ കൂട്ടായ്‌മ. പകരം, സ്‌നേഹവും ഐക്യവും നിലനിർത്തുന്നവരാകണം ആദ്ധ്യാത്മിക നേതാക്കൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രപഞ്ചത്തിലെ ഈശ്വര സങ്കല്‌പത്തെ ഹൃദയം കൊണ്ട് നാം അനുഗമിക്കണം. നമ്മുടെ നാടിന്റെ ആദ്ധ്യാത്മിക ചിന്തകൾ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കാൻ നമുക്ക് കഴിയണം. കുരിശുമല തീർത്ഥാടനം അതിനുള്ള പ്രചോദനം ആകണമെന്ന സന്ദേശം അദ്ദേഹം നൽകി.
കെ.എൽ.സി.സി യുടെ സെക്രട്ടറി റവ. ഫാ. ഷാജ്കുമാർ അധ്യക്ഷനായിരുന്നു. ബോണക്കാട് കുരിശുമല റെക്ടർ റവ.ഫാ.ഡെന്നിസ് മണ്ണൂർ ആമുഖ സന്ദേശം നൽകി. തിരുവനന്തപുരം ഏകലവ്യാശ്രമം മഠാധിപതി ശ്രീ. സ്വാമി അശ്വതി തിരുന്നാൾ, ആറ്റിങ്ങൽ ഇമാം ശ്രീ. അൽ അമീൻ മൗലവി ബീമാപള്ളി, കെ.എൽ.സി.സി യുടെ പ്ലാനിംഗ് ബോർഡ് കോ ഓഡിനേറ്റർ വെരി റവ.മോൺ.ജയിംസ് കുലാസ്, ശ്രീ. എം.സുരേഷ്‌കുമാർ,
ശ്രീ. വി.എം.ഷിബു എന്നിവർ സന്ദേശം നൽകി.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.