
അനൂപ് ജി.വർഗീസ്
ബാലരാമപുരം: തുമ്പോട്ടുകോണം തിരുകുടുംബ ദേവാലയത്തിന്റെ 94-Ɔമത് തിരുനാളിന് ഫെബ്രുവരി 12-ന് തുടക്കമാവും 14-ന് സമാപനവും. ആഗോള സഭയോടൊപ്പം വി.യൗസേപ്പിതാവിന്റെ വർഷത്തിന്റെയും, നെയ്യാറ്റിൻകര രൂപതാ രജതജൂബിലി വർഷത്തിന്റെയും ഇടവകാതല ആഘോഷവും തിരുനാൾ ദിനങ്ങളിൽ നടക്കും.
ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് അമ്മാനിമല-തുമ്പോട്ടുകോണം ഇടവക വികാരി ഫാ.ഡെന്നിസ് കുമാർ കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് പേയാട് സെമിനാരി റെക്ടർ റവ.ഡോ.ക്രിസ്തുദാസ് തോംസൺ മുഖ്യകാർമ്മികത്വം വഹിക്കും, സെമിനാരി പ്രീഫെക്ട് ഫാ.അനീഷ് ആന്റോ വചന പ്രഘോഷണവും നടത്തും.
ഫെബ്രുവരി 13 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് നടക്കുന്ന ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത ചാൻസിലർ റവ.ഡോ.ജോസ് റാഫേൽ മുഖ്യകാർമ്മികത്വം വഹിക്കുകയും, ഫാ. വിപിൻരാജ് വചന സന്ദേശം നൽകുകയും ചെയ്യും. തുടർന്ന്, ദേവാലയങ്കണത്തിൽ തിരുസ്വരൂപ വണക്കവും ഉണ്ടാകും.
തിരുനാൾ സമാപന ദിനമായ ഫെബ്രുവരി 14-ന് രാവിലെ 10.30-ന് നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് മുഖ്യകാർമ്മികത്വം വഹിക്കുന്ന ദിവ്യബലിയും, പേയാട് മൈനർ സെമിനാരി പ്രീഫെക്ട് ഫാ.ജിനോരാജിന്റെ വചന പ്രഘോഷണവും ഉണ്ടാവും.
തിരുനാൾദിനങ്ങൾ പൂർണ്ണമായും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചായിരിക്കും നടക്കുകയെന്ന് ഇടവക വികാരി ഫാ.ഡെന്നിസ് കുമാറും പാരിഷ് കൗൺസിലും അറിയിച്ചു.
1927-ൽ ഒരു ഓലഷെഡ്‌ഡിൽ ആരംഭിക്കുകയും, 1965-ൽ ദേവാലയമായി നിർമ്മിക്കുകയും, 2013-ൽ ഇന്ന് കാണുന്ന രീതിയിൽ പുനഃരുദ്ധീകരിക്കുകയുമായിരുന്നു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.