
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്ക് പോകുന്ന തീർത്ഥാടകർക്ക് സന്തോഷ വാർത്ത റെയിൽവെ വേളാങ്കണ്ണിയിലേക്കുളള സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. 2018 ഏപ്രിൽ 4 മുതൽ 2018 ജൂൺ 27 വരെ (മുന്നൂ മാസം) യാകും കാരക്കൽ എക്‌സ്‌പ്രസ് എന്നപേരിൽ സ്‌പെഷ്യൽ ട്രെയിൻ ഉണ്ടാവുക.
തിരുവനന്തപുരം മുതൽ നാഗൂർ വരെ പോകുന്ന സ്‌പെഷ്യൽ ട്രെയിനിൽ വേളാങ്കണ്ണിയിലേക്ക് പോകാൻ തീർത്ഥാടകർ നാഗപട്ടണത്തിലാണ് ഇറങ്ങേണ്ടത്. നാഗപട്ടണത്തു നിന്ന് 10 കിലോ മീറ്റർ മാത്രമാണ് വേളാങ്കണ്ണിയിലെത്താൻ വേണ്ടത്. എല്ലാ ബുധനാഴ്‌ചകളിലും വൈകിട്ട് 3.20-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ വ്യാഴാഴ്‌ച പുലർച്ചെ 3 മണിക്ക് നാഗപട്ടണത്തിലെത്തും. വ്യാഴാഴ്‌ച രാത്രി 11-ന് നാഗപട്ടണത്തിൽ നിന്ന് തിരിക്കുന്ന ട്രെയിൻ വെളളിയാഴ്‌ച ഉച്ചക്ക് 12.15-ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ എത്തിച്ചേരുന്നു.
ട്രെയിൻ നമ്പർ 06046 തിരുവനന്തപുരം കാരക്കൽ സ്‌പെഷ്യൽ
ട്രെയിൻ നമ്പർ 06045കാരക്കൽ തിരുവനന്തപുരം സെപെഷ്യൽ
സ്റ്റോപ്പുകൾ: തിരുവനന്തപുരം, നാഗർകോവിൽ ടൗൺ, വളളിയൂർ, തിരുനെൽവേലി, കോവില്‍പെട്ടി, സാത്തൂര്, വിരിതുനഗർ, മധുര, ഡിണ്ടിഗൽ, തിരിച്ചിറപ്പളളി, തഞ്ചാവൂർ, തിരുവരൂർ, നാഗപട്ടണം, നാഗൂർ.
നന്ദി; ബിനോജ് അലോഷ്യസ്
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.