അനിൽ ജോസഫ്
തൃശൂർ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ തൃശൂർ അതിരൂപതയ്ക്ക് കീഴിലെ ‘കെഞ്ചിറ പരിശുദ്ധമാതാവ് കൊഞ്ചിറമുത്തി’യുടെ തിരുനാളിനാണ് വ്യത്യസ്‌തമായി ചക്ക വിഭവങ്ങൾ നേർച്ചയായി ഒരുക്കുന്നത്.
സംസ്‌ഥാന സർക്കാർ ചക്കയെ സംസ്‌ഥാന ഫലമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലവും ഈ വ്യത്യസ്‌ഥ ചിന്തക്കുണ്ട്. തേൻ വരിക്ക, താമര ചക്ക, വരിക്കചക്ക തുടങ്ങിയ ഇനങ്ങളിലെ ചക്കകൾ ഇതിനകം തന്നെ വിവിധ വിഭവങ്ങളായി മാറിക്കഴിഞ്ഞു.
പാക്കറ്റിലാക്കിയ ചക്ക ചുളയും നേർച്ചയായി ദേവാലയത്തിൽ നിന്ന് ലഭിക്കും. തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന നേർച്ച ഊട്ടിൽ ചക്കപുഴുക്ക് ഉൾപ്പെടെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്നും നാളെയുമായാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്.
ഇടവക വികാരി ഫാ.ജോൺസൺ അരിമ്പൂർ നേർച്ച ഊട്ട് ആശീർവദിക്കും. ദേവാലയത്തിലെ തീർത്ഥാടന സ്റ്റാളുകളിലും ചക്ക വിഭവങ്ങൾ ലഭിക്കും.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.