
അനിൽ ജോസഫ്
തൃശൂർ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ തൃശൂർ അതിരൂപതയ്ക്ക് കീഴിലെ ‘കെഞ്ചിറ പരിശുദ്ധമാതാവ് കൊഞ്ചിറമുത്തി’യുടെ തിരുനാളിനാണ് വ്യത്യസ്‌തമായി ചക്ക വിഭവങ്ങൾ നേർച്ചയായി ഒരുക്കുന്നത്.
സംസ്‌ഥാന സർക്കാർ ചക്കയെ സംസ്‌ഥാന ഫലമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലവും ഈ വ്യത്യസ്‌ഥ ചിന്തക്കുണ്ട്. തേൻ വരിക്ക, താമര ചക്ക, വരിക്കചക്ക തുടങ്ങിയ ഇനങ്ങളിലെ ചക്കകൾ ഇതിനകം തന്നെ വിവിധ വിഭവങ്ങളായി മാറിക്കഴിഞ്ഞു.
പാക്കറ്റിലാക്കിയ ചക്ക ചുളയും നേർച്ചയായി ദേവാലയത്തിൽ നിന്ന് ലഭിക്കും. തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന നേർച്ച ഊട്ടിൽ ചക്കപുഴുക്ക് ഉൾപ്പെടെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്നും നാളെയുമായാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്.
ഇടവക വികാരി ഫാ.ജോൺസൺ അരിമ്പൂർ നേർച്ച ഊട്ട് ആശീർവദിക്കും. ദേവാലയത്തിലെ തീർത്ഥാടന സ്റ്റാളുകളിലും ചക്ക വിഭവങ്ങൾ ലഭിക്കും.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.