
അനിൽ ജോസഫ്
തൃശൂർ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ തൃശൂർ അതിരൂപതയ്ക്ക് കീഴിലെ ‘കെഞ്ചിറ പരിശുദ്ധമാതാവ് കൊഞ്ചിറമുത്തി’യുടെ തിരുനാളിനാണ് വ്യത്യസ്‌തമായി ചക്ക വിഭവങ്ങൾ നേർച്ചയായി ഒരുക്കുന്നത്.
സംസ്‌ഥാന സർക്കാർ ചക്കയെ സംസ്‌ഥാന ഫലമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലവും ഈ വ്യത്യസ്‌ഥ ചിന്തക്കുണ്ട്. തേൻ വരിക്ക, താമര ചക്ക, വരിക്കചക്ക തുടങ്ങിയ ഇനങ്ങളിലെ ചക്കകൾ ഇതിനകം തന്നെ വിവിധ വിഭവങ്ങളായി മാറിക്കഴിഞ്ഞു.
പാക്കറ്റിലാക്കിയ ചക്ക ചുളയും നേർച്ചയായി ദേവാലയത്തിൽ നിന്ന് ലഭിക്കും. തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന നേർച്ച ഊട്ടിൽ ചക്കപുഴുക്ക് ഉൾപ്പെടെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്നും നാളെയുമായാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്.
ഇടവക വികാരി ഫാ.ജോൺസൺ അരിമ്പൂർ നേർച്ച ഊട്ട് ആശീർവദിക്കും. ദേവാലയത്തിലെ തീർത്ഥാടന സ്റ്റാളുകളിലും ചക്ക വിഭവങ്ങൾ ലഭിക്കും.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.