
ഷെറി ജെ.തോമസ്
എറണാകുളം: എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിലൂടെയുള്ള നിയമനം അവസാനിപ്പിച്ച് താല്‍ക്കാലിക നിയമനങ്ങള്‍ കുടുംബശ്രീ, കെക്സാണ്‍ വഴിയാക്കാനുള്ള സര്‍ക്കാര്‍ നീക്കം സംവരണം അട്ടിമറിച്ചുകൊണ്ടുള്ളതാണെന്ന് കെ.എല്‍.സി.എ. സംസ്ഥാന സമിതി പരാതിപ്പെട്ടു.
പി എസ് സി നിയമനത്തിലൂടെയല്ലാത്ത എല്ലാ ഒഴിവുകളും എംപ്ളോയ്മെന്‍റിലൂടെ നികത്തുമെന്ന കീഴ്വഴക്കത്തിന്റെയും തൊഴില്‍വകുപ്പിന്റെ നയത്തിന്റെയും അടിസ്ഥാനത്തില്‍ 2016-ല്‍ ഇക്കാര്യത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു.
എന്നാല്, ഇത് മറികടന്ന് തൊഴില്‍വകുപ്പറിയാതെ ധനകാര്യവകുപ്പ് പുറത്തിറക്കിയ ഉത്തരവ് സംവരണ അട്ടിമറിയാണ്.
അതുകൂടാതെ, ആയിരക്കണക്കിന് ആളുകള്‍ എംപ്ളോയ്മെന്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കെ, ചുരുക്കം ചിലരിലേക്ക് മാത്രം നിയമനം ചുരുക്കാനുള്ള നീക്കവുമാണ് നടക്കുന്നത്. സീനിയോറിറ്റി, സംവരണം, മുന്‍ഗണന എന്നീ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിയമനങ്ങള്‍ അനീതിയാണെന്ന് കെ എല്‍ സി എ അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ, ഇ ഡി ഫ്രാന്‍സീസ്, ജെ സഹായദാസ്, എസ് ഉഷാകുമാരി, ബേബി ഭാഗ്യോദയം, ജോസഫ് ജോണ്‍സന്‍, എം സി ലോറന്‍സ്, ബിജു ജോസി, പൂവം ബേബി, ജസ്റ്റീന ഇമ്മാനുവല്‍, ടി എ ഡാല്‍ഫിന്‍, അജു ബി ദാസ്, ജോണ്‍ ബാബു, ജസ്റ്റിന്‍ ആന്റെണി എന്നിവര്‍ പ്രസംഗിച്ചു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.