
സ്വന്തം ലേഖകൻ
തച്ചൻകോട്: തച്ചൻകോട് വിശുദ്ധ യോവാക്കിം ദേവാലയത്തിലെ ഈ വർഷത്തെ ഇടവക തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ക്ളീറ്റസ് റ്റി. തിരുനാൾ പതാകയുയർത്തി ആരംഭം കുറിച്ച തിരുനാൾ 28 ഞായറാഴ്ച്ചയാണ് അവസാനിക്കുന്നത്. തിരുനാൾ ആരംഭ ദിവ്യബലിക്ക് ആര്യനാട് ഫെറോന വികാരി ഫാ.ജോസഫ് അഗസ്ത്യൻ മുഖ്യകാർമ്മികനായിരുന്നു, ഇടവക വികാരി ഫാ.ക്ളീറ്റസും, സഹവികാരി ഫാ.ഷിബിൻ വർഗ്ഗീസ് കപ്പൂച്ചിനും സഹകാർമ്മികരായി.
തിരുനാളിന്റെ ആദ്യദിനം സംഘടിപ്പിച്ച മതബോധന വാർഷികത്തോടനുബന്ധിച്ച് ഇടവകയിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി., പ്ലസ് ടു എന്നിവയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. കൂടാതെ, സിനിമ നിരൂപണത്തിന് പ്രത്യേക ജൂറിയുടെ അവാർഡിന് അർഹനായ ഫാ.സുനിൽ കപ്പൂച്ചിനെയും ആദരിച്ചു.
ഇടവക തിരുനാളിന്റെ ഭാഗമായിട്ട് 23 മുതൽ ജീവിത നവീകരണധ്യാനം ക്രമീകരിച്ചിട്ടുണ്ട്. മംഗലയ്ക്കൽ ഡിവൈൻ മേഴ്‌സി ധ്യാനകേന്ദ്രത്തിലെ ഫാ.മാനുവൽ കരിപ്പോട്ടും സംഘവുമാണ് ജീവിത നവീകരണധ്യാനം നയിക്കുന്നത്.
തിരുനാൾ ദിനങ്ങളിൽ എല്ലാദിവസവും നാലുമണിക്ക് ബൈബിൾ പാരായണം, ജപമാല, ലിറ്റനി എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
27 ശനിയാഴ്ച ആഘോഷമായ സമൂഹബലിയ്ക്ക് ചാങ്ങ ഇടവകവികാരി ഫാ.അനീഷ് നേതൃത്വം നൽകും. തുടർന്ന് ഭക്തിസാന്ദ്രമായ ദിവ്യകാരുണ്യ പ്രതിക്ഷണം.
തിരുനാളിന്റെ അവസാന ദിനമായ 28 ഞായറാഴ്ച തിരുനാൾ സമൂഹബലിയ്ക്ക് മുഖ്യകാർമ്മികൻ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസും, വചനപ്രഘോഷണം ഉണ്ടൻകോട് ഫെറോന വികാരി ഫാ.ക്രിസ്തുദാസ് എം.കെ.
തുടർന്ന്, തിരുനാൾ പതാകയിറക്കൽ, സ്നേഹവിരുന്നോടു കൂടി ഈ വർഷത്തെ ഇടവക തിരുനാളിന് സമാപനമാകും.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.