
1 പത്രോസ്:- 1: 10 – 16
മാർക്കോ:- 10: 28 – 31
“ഞാൻ പരിശുദ്ധൻ ആയിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിൻ”
കർത്താവായ ദൈവം പരിശുദ്ധൻ ആയിരിക്കുന്നതുകൊണ്ട് അവിടുത്തെ പിന്തുടരുന്നവരും പരിശുദ്ധരകനായി ആഹ്വാനം ചെയ്യുകയാണ്. മനുഷ്യനെ തന്റെ ഛായയിൽ സൃഷ്ടിച്ച പിതാവായ ദൈവത്തിൻറെ ആഗ്രഹം തന്റെ സൃഷ്ടിയും തന്നെപോലെ പരിശുദ്ധമായിരിക്കണമെന്നതാണ്. അശുദ്ധി നിറഞ്ഞ മനസ്സാലോ, അശുദ്ധി നിറഞ്ഞ പ്രവർത്തിയാലോ കർത്താവായ ദൈവത്തെ പിന്തുടരാൻ കഴിയില്ല എന്ന വലിയ ഒരു പാഠം നമ്മെ പഠിപ്പിക്കുകയാണ്. അവിടുത്തെ പിന്തുടരുന്നവരുടെ വാക്കും പ്രവർത്തിയും ചിന്തയും നോട്ടവുമെല്ലാം പരിശുദ്ധമായിരിക്കണം.
സ്നേഹമുള്ളവരെ, ഏശയ്യാ പ്രവാചകൻ ദൈവീകദൗത്യം ഏറ്റെടുക്കുന്നതിന് മുമ്പ് പറഞ്ഞത് ഞാൻ അശുദ്ധമായ അധരങ്ങൾ ഉള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണെന്നാണ്. അപ്പോൾ സെറാഫുകളിലൊന്ന് ബലിപീഠത്തിൽ നിന്ന് കൊടിൽ കൊണ്ട് എടുത്ത തീക്കനലുമായി ഏശയ്യാ പ്രവാചകൻറെ അടുത്തേക്ക് വരികയും അധരങ്ങളെ സ്പർശിച്ചുകൊണ്ട് പറഞ്ഞു, നിന്റെ മാലിന്യം നീക്കംനീക്കപ്പെട്ടു; നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു. അതിനുശേഷം ‘ആരെയാണ് ഞാൻ അയക്കുക’ എന്ന ദൈവത്തിന്റെ ചോദ്യത്തിന് പ്രവാചകൻ പറഞ്ഞത് ഇതാ ഞാൻ! എന്നെ അയച്ചാലും! എന്നാണ്. തന്റെ അശുദ്ധി തിരിച്ചറിയുകയും അത് കർത്താവിനോട് വിളിച്ചുപറയാൻ തയ്യാറാകുകയും ചെയ്തപ്പോൾ അശുദ്ധി മാറി ശുദ്ധിയുള്ളവനാവുകയും പ്രവാചകദൗത്യം ഏൽക്കുകയും ചെയ്തു.
നാമെല്ലാവരും അറിയേണ്ട ഒരു കാര്യമാണ് എന്നിലെ അശുദ്ധി എന്താണെന്നു തിരിച്ചറിയുകയും അത് ദൈവീകഇടപെടലിലൂടെ മാറ്റിയെടുക്കുകയും ചെയ്യുക എന്നത്. കാരണം പരിശുദ്ധനായ ദൈവം നമ്മെ ഓരോരുത്തരെയും പരിശുദ്ധിയാൽ ജീവിക്കാൻ വിളിച്ചിരിക്കുകയാണ്.
നമ്മുടെ ജീവിതത്തിന് ആവശ്യമായ കാര്യങ്ങളെല്ലാം പരിശുദ്ധിയുള്ളതായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. എന്നാൽ നമ്മിലെ പരിശുദ്ധിയെ കുറിച്ച് നാം ശ്രദ്ധ പുലർത്താറില്ല എന്നതാണ് വാസ്തവം. നമ്മുടെ വാക്കും പ്രവർത്തിയും എത്രത്തോളം പരിശുദ്ധിയുള്ളതാണെന്ന് നമുക്ക് ചിന്തിക്കാം. പരിശുദ്ധിയോടുകൂടിയുള്ള ജീവിതം നയിച്ച്, നമ്മെ സ്വന്തം ഛായയിൽ സൃഷ്ടിച്ച കർത്താവായ ദൈവത്തിന്റെ മഹത്വം പ്രഘോഷിച്ചുകൊണ്ട് ജീവിക്കാനായി നമുക്ക് പരിശ്രമിക്കാം.
പരിശുദ്ധനായ ദൈവമേ, നമ്മിലെ അശുദ്ധി മനസ്സിലാക്കി, അങ്ങേ അനുഗ്രഹത്താൽ അത് കഴുകിക്കളഞ്ഞ് പരിശുദ്ധമായ ജീവിതം നയിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേ എന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.