
അനിൽ ജോസഫ്
നെയ്യാറ്റിൻകര: കോട്ടയം നട്ടാശേരി എസ്.എച്ച്. മൗണ്ട് സ്വദേശി കെവിൻ പി. ജോസഫിന്റെ കൊലപാതകത്തിൽ പോലീസ് ഒന്നാം പ്രതിയെന്ന് കേരളാ ലാറ്റിൻ കാത്തലിക് അസോസിയേഷൻ.
ഞായറാഴ്‌ച പുലർച്ചെ കെവിന്‍ ജോസഫിനെ അക്രമി സംഘം തട്ടികൊണ്ട് പോയ വിവരം കെവിന്റെ പിതാവ് ജോസഫും, ഭാര്യ നീനു ചാക്കോയും പോലീസിനെ അറിയിച്ചിട്ടും പോലീസ് അന്വേക്ഷിക്കാത്തതിനാലാണ് കെവിന്റെ മരണം സംഭവിച്ചതെന്നും കുറ്റക്കാരായ പോലീസുകാർക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടി വരുമെന്നും കെ.എൽസി.എ. നെയ്യാറ്റിൻകര രൂപതാ സമിതി അറിയിച്ചു.
കെവിനെ തട്ടികൊണ്ട് പോയി മണിക്കൂറുകൾ കഴിഞ്ഞട്ടും അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിച്ചത്. പരാതിയുമായെത്തിയ കെവിന്റെ ബന്ധുക്കളെ പോലീസ് ഭീഷണിപ്പെടുത്തിയാണ് മടക്കി അയച്ചത് ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ പോലീസ് അക്രമികൾക്കൊപ്പമയിരുന്നു എന്നത് വ്യക്‌തമാണെന്നും കെ.എൽ.സി.എ. നേതൃത്വം കുറ്റപ്പെടുത്തി.
കെ.എൽ.സി.എ. രൂപതാ സമിതിയുടെ നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്റിൽ ചേർന്ന പ്രതിഷേധ യോഗമാണ് പോലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
രൂപതാ വികരിജനറൽ മോൺ. ജി. ക്രിസ്‌തുദാസ് പ്രതിഷേധ യോഗം ഉദ്‌ഘാടനം ചെയ്‌തു . കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് ഡി. രാജു, സെക്രട്ടറി സദാനന്ദൻ, ട്രഷറർ വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
വിജയപുരം ലത്തീൻ രൂപതയിലെ കുന്നുപുറം ഇടവകാഗമാണ് മരിച്ച കെവിൻ ജോസഫ്.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.