ഹോസി. – 11:1-4,8-9 മത്താ. – 10:7-15
“ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍.”
ദൈവീകദാനമാണ് നമ്മുടെ ജീവിതം. ദൈവീകദാനമല്ലാതൊന്നും നമ്മുടെ ജീവിതത്തിലില്ല. ദൈവം ദാനമായി നൽകിയ ജീവിതം ദാനമായി തന്നെ കൊടുക്കണം. സ്വാർത്ഥതാല്പര്യങ്ങളിൽ നിന്നകന്ന് നന്മയാർന്ന ജീവിതത്തിലേക്ക് തിരിയണമെങ്കിൽ ദൈവം ദാനമായി നൽകിയ ജീവിതം നമ്മുടെ സഹോദരങ്ങളുമായി പങ്കുവെക്കേണ്ടതുണ്ട് എന്നർത്ഥം.
സ്നേഹമുള്ളവരെ, ദൈവത്തെ അറിഞ്ഞു അവിടുത്തെ സ്നേഹിച്ച് അവിടുന്ന് ദാനമായി നൽകിയ ജീവിതമാണെന്ന് തിരിച്ചറിയുമ്പോൾ അവയുടെ മഹത്വം മനസ്സിലാക്കി മറ്റുള്ളവർക്ക് ദാനമായി മാറുവാൻ സാധിക്കും. ജീവിതം ദാനമായി മാറ്റുമ്പോൾ പരസ്പര സ്നേഹത്തിന് മൂല്യം കല്പിക്കും.
സ്വാർത്ഥത നിറഞ്ഞ ജീവിതത്തിന് ദാനത്തിന്റെ മഹത്വം മനസ്സിലാക്കാൻ സാധ്യമല്ല.
പുണ്യപ്രവർത്തികൾ നിറഞ്ഞ ജീവിതമാണ് നാം നയിക്കേണ്ടത് എന്ന് സാരം.
സഹോദരന്റെ ആവശ്യങ്ങൾ ദാനത്തിലൂടെ മനസ്സിലാക്കാൻ നമുക്ക് സാധിക്കും. നമ്മുടെ ജീവിതാവസ്ഥയിൽ സാധ്യമായരീതിയിൽ ദാനം ചെയ്തുകൊണ്ട് ജീവിക്കാനായി നമുക്ക് ശ്രമിക്കാം.
സ്നേഹനാഥ, അങ്ങ് ദാനമായി നൽകിയ ജീവിതം മറ്റുള്ളവർക്ക് ഉപകാരപ്രദമായ ജീവിതമാക്കി മാറ്റാനുള്ള അനുഗ്രഹം നൽകണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.