അനിൽ ജോസഫ്
വരാപ്പുഴ: ജീവനാദത്തിന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായിട്ട് നവവത്സരപ്പതിപ്പ് 2021 എന്നപേരിൽ വാർഷികപതിപ്പ് പ്രകാശനം ചെയ്തു. ജീവനാദത്തിന്റെയും കെ.ആർ.എൽ.സി.ബി.സി. മാധ്യമ കമ്മീഷന്റെയും ചെയർമാനായ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പ്രശസ്ത സംഗീത സംവിധായകൻ ജെറി അമല്‍ദേവിന് ആദ്യകോപ്പി നൽകിയാണ് നവവത്സരപ്പതിപ്പ് 2021 പ്രകാശനം ചെയ്തത്. ഇന്നലെ (ജനുവരി 4) വരാപ്പുഴ മെത്രാസന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.
‘മലയാളം കാത്തിരുന്ന വായനാനുഭവം’ എന്ന പ്രധാന കുറിപ്പോടെയാണ് നവവത്സരപ്പതിപ്പ് 2021 പുറത്തിറക്കിയിരിക്കുന്നത്. ഉള്ളുലയ്ക്കുന്ന കഥകളും, വൈവിധ്യമാർന്ന ഫീച്ചറുകളും, ധ്വനിസാദ്രമായ ഹൃദയഭാഷണങ്ങളും, ഉള്ളറിയുന്ന കവിതകളും കൊണ്ട് സമ്പുഷ്ടമാണ് ജീവനാദത്തിന്റെ 2020-ലെ വാർഷികപതിപ്പ്.
കെ.സച്ചിദാനന്ദൻ, ഏഴാച്ചേരി രാമചന്ദ്രൻ, പവിത്രൻ തീക്കുനി, എസ് ജോസഫ്, സെബാസ്റ്റ്യൻ, ഐറിസ്, സുനിൽ ജോസ്, സിപ്പി പള്ളിപ്പുറം, ഡി.അനിൽ കുമാർ, ജോസ് തങ്കച്ചൻ, സാവിത്രി രാജീവൻ, വിജില, ഷൈജു അലക്സ്, ബൃന്ദ, മുഞ്ഞിനാട് പത്മകുമാർ, ബാലൻ പി.വൈ., ശ്രീകുമാർ മുഖത്തല, അജികുമാരി, മീര രാജലക്ഷ്മി എന്നിവരുടെ സാഹിത്യ വിഭങ്ങളോടെയാണ് ജീവനാദത്തിന്റെ ഇത്തവണത്തെ വാർഷികപ്പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.