
സ്വന്തം ലേഖകൻ
വത്തിക്കാന്‍ സിറ്റി: പരിശുദ്ധ മറിയത്തോടുള്ള ജപമാല പ്രാര്‍ത്ഥനയുടെ ലുത്തീനിയയിൽ മൂന്നു യാചനകൾ കൂടി കൂട്ടിച്ചേർക്കാനുള്ള തീരുമാനവുമായി ഫ്രാന്‍സിസ് പാപ്പാ. ‘കരുണയുടെ മാതാവേ’ (Mater misericordiae), ‘പ്രത്യാശയുടെ മാതാവേ’ (Mater spei) , ‘കുടിയേറ്റക്കാരുടെ ആശ്വാസമേ’ (Solacium migrantium) എന്നീ മൂന്ന് യാചനകളാണ് ഉള്‍പ്പെടുത്തുന്നത്. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയ തിരുനാൾ ദിനമായ ജൂൺ 20-ന് ഇക്കാര്യങ്ങൾ വ്യക്തമാക്കികൊണ്ടുള്ള കത്ത് ആരാധനക്രമ കാര്യങ്ങൾക്കായുള്ള തിരുസംഘം ലോകമെമ്പാടുമുള്ള മെത്രാൻ സമിതികളുടെ അധ്യക്ഷന്മാർക്ക് അയച്ചു.
‘കരുണയുടെ മാതാവേ’ എന്നത് ‘സഭയുടെ മാതാവേ’ എന്ന യാചനയ്ക്ക് ശേഷവും, ‘പ്രത്യാശയുടെ മാതാവേ’ എന്നത് ‘ദൈവവരപ്രസാദത്തിന്റെ മാതാവേ’ എന്നതിനുശേഷവും, ‘കുടിയേറ്റക്കാരുടെ ആശ്വാസമേ’ എന്നത് ‘പാപികളുടെ സങ്കേതമേ’ എന്നതിനുശേഷവും ചേർക്കാനാണ് നിർദേശം. ഈ മരിയൻ യാചനകൾ പുതിയതല്ലെന്നും, എന്നാൽ സഭാപാരമ്പര്യങ്ങളിൽ പരിശുദ്ധ അമ്മയോടുള്ള സ്തുതിയുടെയും യാചനയുടെയും ഭാഗമാണെന്നും ആരാധക്രമ തിരുസംഘം സെക്രട്ടറി ആർച്ചുബിഷപ്പ് ആർതർ റോച്ചേ പറഞ്ഞു.
ഇന്ന് നാം ജപമാല അർപ്പണത്തിനുശേഷം ചൊല്ലുന്ന മരിയൻ ലുത്തീനിയ ഇറ്റലിയിലെ മരിയൻ തീർത്ഥാടനകേന്ദ്രമായ ലൊറേറ്റോയിൽ 1531 മുതൽ ഉപയോഗിച്ചിരുന്നതാണ്. അതുകൊണ്ടു തന്നെ ഇത് അറിയപ്പെടുന്നത് ‘ലിറ്റനി ഓഫ് ലൊറേറ്റോ’ (ലൊറേറ്റോയുടെ ലുത്തീനിയ) എന്നാണ്. ഈ ലുത്തീനിയ ഔദ്യോഗികമായി ആഗോളകത്തോലിക്കാ സഭയ്ക്ക് നൽകിയത് 1587-ൽ സിക്സ്റ്റസ് അഞ്ചാമൻ പാപ്പയാണ്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.