
സി.സ്റ്റെല്ല ബെഞ്ചമിൻ
തേവൻപാറ: നെയ്യാറ്റിൻകര രൂപതയിലെ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കപ്പെട്ട ‘ഒബ്‌ളെയ്റ്റ്സ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ്’ സന്യാസ സമൂഹം തിരുനാൾ ആഘോഷിച്ചു. 9 ദിവസങ്ങൾ നീണ്ടുനിന്ന തിരുഹൃദയ നൊവേന പ്രാർത്ഥനകളോടെ തിരുന്നാൾ ആഘോഷിക്കുവാനായി ഒരുങ്ങിയ സന്യാസിനികൾ കോവിഡ് 19-ന്റെ ആഘാതത്തിലായിരിക്കുന്ന ലോകത്തിന് തിരുഹൃദയത്തിൽ സംരക്ഷണം നൽകണമേ എന്ന നിയോഗമായിരുന്നു മുന്നോട്ട് വച്ചിരുന്നത്.
തിരുഹൃയ തിരുന്നാൾ ദിനത്തിൽ രാവിലെമുതൽ ആരംഭിച്ച ദിവ്യകാരുണ്യ ആരാധനയ്ക്ക് ശേഷം വൈകുന്നേരം നെടുമങ്ങാട് മേഖലാ എപ്പിസ്‌കോപ്പൽ വികാരി മോൺ.റൂഫസ് പയസ് ലീന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് സമാധാനമായത്. ചുള്ളിമാനൂർ ഫെറോനാ വികാരി ഫാ.അനിൽ കുമാർ എസ്.എം., ഇടവക വികാരി ഫ്രാൻസിസ് സേവ്യർ എന്നിവർ സഹകാർമികരായി. കോവിഡ് 19 എന്ന മഹാമാരി നമ്മെ തളർത്തുമ്പോൾ ഒരു പുതിയ സുവിശേഷവത്കരണ ചൈതന്യത്തിലൂടെ നാം കടന്നു പോകേണ്ടിയിരിക്കുന്നുവെന്നും, വളരെ ലളിതമായി ജനങ്ങളോട് സംവദിച്ച ഈശോയെപ്പോലെ നാമും ജനങ്ങളിലേക്ക് സുവിശേഷ വെളിച്ചമായി കടന്നുചെല്ലണമെന്നും വചനവിചിന്തനത്തിലൂടെ ഫെറോനാ വികാരി സന്യാസിനികളോട് ആഹ്വാനം ചെയ്തു.
ഈശോയുടെ മുറിവേറ്റ ഹൃദയത്തെ ആശ്വസിപ്പിക്കുന്നതിനു വേണ്ടി സ്ഥാപിതമായ സന്യാസ സഭാസമൂഹമാണ് ‘ഒബ്‌ളെയ്റ്റ്സ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ്’. സഭാ സ്ഥാപകയായ മദർതെരേസ കസീനിയോട് ഈശോ ആവശ്യപ്പെട്ടത് ഇപ്രകാരമാണ്: ‘തെരേസ എനിക്ക് വിശുദ്ധരായ വൈദികരെ തരിക, അവർ എന്റെ മുറിവേറ്റ ഹൃദയത്തെ ആശ്വസിപ്പിക്കും’. അങ്ങനെയാണ് ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കപ്പെട്ട സന്യാസ സമൂഹമായി ഇവർ രൂപപ്പെട്ടത്.
നെയ്യാറ്റിൻകര രൂപതയിലെ തേവൻപാറ, തച്ചൻകോട് എന്നീ ഇടവകകളിൽ സ്തുത്യർഹമായ സേവനം ചെയ്തുവരികയാണ് ഒബ്‌ളെയ്റ്റ്സ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ്’ സന്യാസ സമൂഹം.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.