
നെയ്യാറ്റിന്‍കര ; ബോക്കാട് കുരിശുമലയില്‍ വര്‍ഗീയ വാദികള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്ത കുരിശ് പുന:സ്‌ഥാപിക്കാനായി നെയ്യാറ്റിന്‍കര രൂപതയിലെ പതിനായിരക്കണക്കിന് വിശ്വാസികള്‍ ജനുവരി 5 ന് കുരിശ് സ്ഥാപിക്കാന്‍ മരക്കുരിശുമായി ബോണക്കാട് കുരിശുമലയിലേക്ക് കുരിശുയാത്ര നടത്തും.
സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സ്‌ഥാപിച്ച മരക്കുരിശ് സ്‌ഫോടനത്തിലൂടെ തകര്‍ന്നതാണെന്ന് വ്യക്‌തമായിട്ടും വനം വകുപ്പും പേലീസും മിന്നലിലൂടെയാണ് കുരിശ് തകര്‍ന്നതെന്ന വാദം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 18 ന് രൂപതയിലെ ആയിരക്കണക്കിന് വിശ്വാസികള്‍ നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുകയും വനം വകുപ്പ് മന്ത്രി കെ.രാജുവിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. അന്ന് പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മാര്‍ച്ച് നടത്തിയത്.
ജനുവരി 5 ന് നടക്കുന്ന കുരിശുയാത്ര നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസ് ഉദ്‌ഘാടനം ചെയ്യും. കുരിശുയാത്രയുടെ സംഘാടനത്തിനായി 101 അംഗ സമിതി രൂപപ്പെടുത്തിയിട്ടുണ്ട് . രൂപതയിലെ കെഎല്‍സിഎ ,കെസിവൈഎം ,കെഎല്‍സിഡബ്ല്യൂഎ, ഭക്‌തസംഘടനകള്‍ എന്നിവക്കാണ് കുരിശ്‌യാത്രയുടെ നേതൃത്വം .തകര്‍ക്കപ്പെട്ട കുരിശിന്റെ സ്‌ഥാനത്ത് പുതിയ മരക്കുരിശ് ജനുവരി 5 ന് സ്‌ഥാപിക്കുമെന്ന് കുരിശുമല സംരക്ഷണ സമിതി അറിയിച്ചു. രൂപതയുടെ പാറശാല മുതല്‍ കിളിമാനൂര്‍ വരെയുളള പതിനായിരക്കണക്കിന് വിശ്വാസികള്‍ കുരിശുയാത്രയില്‍ പങ്കെടുക്കുമെന്ന് കുരിശുമല റെക്‌ടര്‍ ഫാ.ഡെന്നിസ് മണ്ണൂര്‍ പറഞ്ഞു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.