
ജെറ. – 13:1-11
മത്താ. – 13:31-35
“കടുകുമണി മറ്റു ചെടികളെക്കാള്‍ വലുതായി, ആകാശപ്പറവകള്‍ വന്ന് അതിന്റെ ശിഖരങ്ങളില്‍ ചേക്കേറാന്‍ തക്കവിധം മരമായിത്തീരുന്നു.”
യേശുക്രിസ്തു സ്വർഗ്ഗരാജ്യത്തെ ഒരുവൻ വയലിൽ പാകിയ കടുകുമണിയോടും, മൂന്ന് ഇടങ്ങഴി മാവിൽ അത് പുളിക്കുവോളം ഒരു സ്ത്രീ ചേർത്ത പുളിപ്പിനോടും ഉപമിക്കുകയാണ്. ചെറുതിൽനിന്ന് വലുതിലേക്കുള്ള ഒരു യാത്രയാണ് സ്വർഗ്ഗരാജ്യം. ഇല്ലായ്മയിൽ നിന്ന് ഉള്ളായ്മയിലേക്കുള്ള ഒരു മാർഗ്ഗമാണ് സ്വർഗ്ഗരാജ്യം.
സ്നേഹമുള്ളവരെ, ഏതൊരു വലിയ കാര്യവും ചെറുതിൽനിന്നാണ് തുടങ്ങുന്നത്. ആരംഭമെല്ലാം ലോലവും, വ്യർത്ഥവുമാണ്. കർത്താവായ ക്രിസ്തുനാഥൻ തന്റെ ചെറിയ ശിഷ്യഗണത്തെ ധൈര്യപ്പെടുത്തുന്ന ഉപമയാണിത്. ചെറിയ കൂട്ടമെന്ന് കരുതി നിരാശരാകേണ്ട ആവശ്യമില്ല. ചെറിയ തുടക്കത്തിലൂടെയാണ് വലിയ നേട്ടത്തിന് സാക്ഷ്യം വഹിക്കുക. ദൈവീകഇടപെടലിലൂടെ വലിയ ചെറുതിൽനിന്നും വലുതിലേക്ക് എത്തിയത് സഭയുടെ വളർച്ചയിൽ കൂടി നാം അനുഭവിച്ചറിയുന്നവരാണ്. നാം ഓരോരുത്തരും നമ്മുടെ വിശ്വാസത്തിൽ അധിഷ്ഠിതമായി ജീവിച്ചുകൊണ്ട് നാമും നമ്മുടെ പിതാവും തമ്മിലുള്ള ബന്ധം ഉറപ്പിച്ചുനിർത്തുമ്പോൾ സഭയുടെ വളർച്ചയ്ക്ക് നമ്മുടെ വിശ്വാസം മുതൽ കൂട്ടായി മാറുകയും, ചെറുതിൽനിന്ന് വലുതിലേക്കും, അന്ധതയിൽ നിന്ന് പ്രകാശത്തിലേക്കും വളരും.
സ്നേഹനാഥ, നമ്മുടെ വിശ്വാസത്തെ പരിപോഷിച്ചുകൊണ്ട് വ്യക്തിപരമായ വളർച്ചയ്ക്കും, സഭയുടെ വളർച്ചയ്ക്കും ഉപകരിക്കുന്ന രീതിയിൽ ജീവിക്കാൻ വേണ്ട അനുഗ്രഹം നൽകണമേയെന്നു അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
This website uses cookies.