അനില്‍ ജോസഫ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര രൂപതയിലെ മണ്ണാംവിള സെന്‍റ് മേരീസ് ദേവാലയത്തിലാണ് ഈ വ്യത്യസ്തമായ കാഴ്ച.
2019 ല്‍ വെളളനാടിന് സമീപത്ത് മിത്രാനികേതനിനടുത്ത് മണ്ണാംവിള സെന്‍റ് മേരീസ് ദേവാലയത്തില്‍ ഇടവക വികരിയായി എത്തിയ ഫാ.അനീഷ് ആല്‍ബര്‍ട്ട് പളളിയുടെ ശോചനീയവസ്ഥ കണ്ടാണ് പളളി പുന:രുദ്ധരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സാധുക്കളായ 33 കുടുംബങ്ങള്‍ മാത്രമുളള ഒരു ദേവാലയം പുനരുദ്ധരിക്കാനുളള പ്രവര്‍ത്തനം വളരെ സാഹസമാണെന്ന് മനസിലാക്കിയ വൈദികന്‍ ദൈവാശ്രയബോധത്തോടെ ദേവാലയത്തിന്‍റെ നിര്‍മമാണം പൂര്‍ണ്ണമായും സര്‍വ്വശക്തനായി ദൈവത്തില്‍ സമര്‍പ്പിച്ച് 2019 മാര്‍ച്ചിലെ ആദ്യ ഞായറാഴ്ച ഒരു തീരുമാനമെടുത്തു ഇനി പളളി പുന:രുദ്ധാരണം പൂര്‍ത്തീകരിച്ചിട്ട് മാത്രമേ ചെരുപ്പ് ഉപയോഗിക്കുകയുളളൂ .
മൂന്ന് വര്‍ഷത്തിനിടയില്‍ കേരളത്തിന് അകത്തും പുറത്തും യാത്ര ചെയ്യുമ്പോഴൊക്കെ അനീഷച്ചന്‍ ചെരുപ്പ് ഉപയോഗിച്ചരുന്നില്ല. ഇടവക വിശ്വാസികളുടെയും നാട്ടുകാരുടെയും വിവിധ ദേവാലയ കൂട്ടായ്മകളുടെയും സുമനുസുകളുടെയും സംഭാവനകളിലൂടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ദേവാലയം കഴിഞ്ഞ ഞായറാഴ്ച നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ആശീര്‍വദിച്ചു.
അതേ സമയം പുതിയ ദേവാലയം നിര്‍മ്മിച്ച് കഴിഞ്ഞേ ചെരുപ്പ് ധരിക്കൂ എന്ന അച്ചന്‍റെ തീരുമാനത്തിന് ഇടവകയിലെ അള്‍ത്താരബാലികയായ വിനയാ വിനസെന്‍റ് ഫുള്‍സ്റ്റോപ്പിട്ടു. ദേവാലയ ആശീര്‍വാദത്തിന് ശേഷം വൈദികന് പെണ്‍കുട്ടി പുത്തന്‍ ചെരുപ്പ് സമ്മാനിച്ചു.
ചാങ്ങ ഇടവകയുടെ ഉപ ഇടവകയാണ് മണ്ണാവിളയിലെ സെന്‍റ് മേരീസ് ദേവാലയം.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.