അനില്‍ ജോസഫ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര രൂപതയിലെ മണ്ണാംവിള സെന്‍റ് മേരീസ് ദേവാലയത്തിലാണ് ഈ വ്യത്യസ്തമായ കാഴ്ച.
2019 ല്‍ വെളളനാടിന് സമീപത്ത് മിത്രാനികേതനിനടുത്ത് മണ്ണാംവിള സെന്‍റ് മേരീസ് ദേവാലയത്തില്‍ ഇടവക വികരിയായി എത്തിയ ഫാ.അനീഷ് ആല്‍ബര്‍ട്ട് പളളിയുടെ ശോചനീയവസ്ഥ കണ്ടാണ് പളളി പുന:രുദ്ധരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സാധുക്കളായ 33 കുടുംബങ്ങള്‍ മാത്രമുളള ഒരു ദേവാലയം പുനരുദ്ധരിക്കാനുളള പ്രവര്‍ത്തനം വളരെ സാഹസമാണെന്ന് മനസിലാക്കിയ വൈദികന്‍ ദൈവാശ്രയബോധത്തോടെ ദേവാലയത്തിന്‍റെ നിര്‍മമാണം പൂര്‍ണ്ണമായും സര്‍വ്വശക്തനായി ദൈവത്തില്‍ സമര്‍പ്പിച്ച് 2019 മാര്‍ച്ചിലെ ആദ്യ ഞായറാഴ്ച ഒരു തീരുമാനമെടുത്തു ഇനി പളളി പുന:രുദ്ധാരണം പൂര്‍ത്തീകരിച്ചിട്ട് മാത്രമേ ചെരുപ്പ് ഉപയോഗിക്കുകയുളളൂ .
മൂന്ന് വര്‍ഷത്തിനിടയില്‍ കേരളത്തിന് അകത്തും പുറത്തും യാത്ര ചെയ്യുമ്പോഴൊക്കെ അനീഷച്ചന്‍ ചെരുപ്പ് ഉപയോഗിച്ചരുന്നില്ല. ഇടവക വിശ്വാസികളുടെയും നാട്ടുകാരുടെയും വിവിധ ദേവാലയ കൂട്ടായ്മകളുടെയും സുമനുസുകളുടെയും സംഭാവനകളിലൂടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ദേവാലയം കഴിഞ്ഞ ഞായറാഴ്ച നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ആശീര്‍വദിച്ചു.
അതേ സമയം പുതിയ ദേവാലയം നിര്‍മ്മിച്ച് കഴിഞ്ഞേ ചെരുപ്പ് ധരിക്കൂ എന്ന അച്ചന്‍റെ തീരുമാനത്തിന് ഇടവകയിലെ അള്‍ത്താരബാലികയായ വിനയാ വിനസെന്‍റ് ഫുള്‍സ്റ്റോപ്പിട്ടു. ദേവാലയ ആശീര്‍വാദത്തിന് ശേഷം വൈദികന് പെണ്‍കുട്ടി പുത്തന്‍ ചെരുപ്പ് സമ്മാനിച്ചു.
ചാങ്ങ ഇടവകയുടെ ഉപ ഇടവകയാണ് മണ്ണാവിളയിലെ സെന്‍റ് മേരീസ് ദേവാലയം.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.