
ജോസ് മാർട്ടിൻ
കോട്ടപ്പുറം: രണ്ടായിരാതോളം കുട്ടികളും, മതബോധന അദ്ധ്യാപകരും ചേർന്ന് അവരവരുടെ സ്വന്തം കൈപ്പടകളിൽ വിശുദ്ധ മർക്കോസിന്റെ സുവിശേഷം എഴുതി ആഗോള കത്തോലിക്കാ സഭാ ചരിത്ര താളുകളിൽ ഇടംനേടി. കോട്ടപ്പുറം രൂപതാ മതബോധന കേന്ദ്രവും ബൈബിൾ അപ്പോസ്തലേറ്റും ചേർന്നു നടത്തിയ “ഇവാൻഗലിയോൻ 2024” ചരിത്ര പ്രസിദ്ധമായ പള്ളിപ്പുറം മഞ്ഞു മാതാ ബസിലിക്കയിൽ
കോട്ടപുറം രൂപതാ നിയുക്ത മെത്രാനും, ബസിലിക്ക ഇടവകാംഗവുമായ അഭിവന്ദ്യ അംബ്രോസ് പുത്തൻവീട്ടിൽ പിതാവ് ഉദ്ഘാടനം ചെയ്തു.
പള്ളിപ്പുറം സെന്റ് മേരീസ് സ്കൂളിൽ ഒത്തു ചേർന്ന സുവിശേഷ പകർത്തിയെഴുത്തുകാർ മതബോധന ഡയറക്ടർ ഫാ.ജോയി സ്രാമ്പിക്കലിന്റെയും ബസിലിക്ക റെക്ടർ ഫാ.ബെഞ്ചമിൻ ജൈജുവിന്റേയും നേതൃത്വത്തിൽ വാദ്യമേളങ്ങളുടേയും, നിശ്ചല ദൃശ്യങ്ങളുടേയും അകമ്പടിയോടെ അവർ രചിച്ച ബൈബിൾ വഹിച്ചു കൊണ്ട് ബസിലിക്ക ദേവാലയത്തിൽ എത്തി മാതാവിന് സമർപ്പിച്ചു.
രൂപതാ ബൈബിൾ കമ്മീഷൻ ഡയറക്ടർ ഫാ.നോയൽ കുരിശിങ്കലും അസ്സോസ്സിയേറ്റ് ഡയറക്ടർ ഫാ. ജിന്റോ വലിയവീട്ടിൽ എന്നിവരും മഞ്ഞു മാതാ ബസിലിക്ക സഹവികാരിമാരായ ഫാ.ടോണി പിൻ ഹീറോ ഫാബിയോൺ, ഫാ.സിജോ വേലിക്കകത്തോട്ട്, മറ്റ് ഒട്ടനവധി സന്യസ്തരും, അല്മായരും ശുശ്രൂഷകളിൽ പങ്കെടുത്തുവെന്ന് കോട്ടപ്പുറം രൂപതാ പി.ആർ.ഒ. ഫാ.റോക്കി റോബി അറിയിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.