
അനില്‍ ജോസഫ്
കൊല്ലം; കഴിഞ്ഞവര്‍ഷം ഷാര്‍ജയില്‍ സംഘടിപ്പിച്ച ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍ത്സവത്തില്‍ പങ്കെടുത്ത് ഗിന്നസ് വേള്‍ഡ് റെക്കോഡിന് അര്‍ഹനായി കൊല്ലം രൂപതാഗവും സാഹിത്യകാരനുമായ ജോസ് കൊയിവിളയും.
1502 സാഹിത്യകാരന്‍മാര്‍ പങ്കെടുത്ത ലോകത്തിലെ തന്നെ രണ്ടാമത്തെ സാഹിത്യ കൂട്ടായ്മ എന്ന നിലയിലാണ് പുരസ്ക്കാരം ലഭിക്കുന്നത്.
നിരവധി സാഹിത്യ കൃതികളുടെ ശ്രഷ്ടാവായ ജോസ് കോയിവിളയുടെ തൂലികയില്‍ പിറന്നതാണ് ചവറാകുരിയാക്കോസച്ചന്‍ മുതല്‍ 2016 വരെയുളള 113 നാടക രചയിതാക്കളെക്കുറിച്ചുളള തൂലിക വസന്തമെന്ന പുസ്തകം. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുളള കേരള സാഹിത്യ അക്കാദമിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
കൊല്ലം രൂപതയിലെ കോയിവിള സെന്‍റ് ആന്‍റണീസ് ദേവാലയ അംഗമാണ് ജോസ് . ഭാര്യ റിനി ജോസ് അധ്യാപികയാണ് മകന്‍ ജെസല്‍ ദുബായിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്നു. മകള്‍ അമല ജേണലിസം വിദ്യാര്‍ത്ഥിനിയാണ്
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.