
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഗര്‍ഭഛിദ്രമെന്നാല്‍ മനുഷ്യ ജീവനെ ഇല്ലാതാക്കിക്കൊണ്ട് ഒരു പ്രശ്നം പരിഹരിക്കാന്‍ വാടകക്കൊലയാളിയെ ആശ്രയിക്കലിന് തുല്യമാണെന്ന് പാപ്പാ. സെന്റ് പീറ്റേഴ്സ് ബസലിക്കായിൽ ബുധനാഴ്ചകളിൽ സാധാരണ നടത്താറുള്ള പൊതുദര്‍ശന പരിപാടിയിലാണ് ഗര്ഭഛിദ്രത്തിനെതിരെയുള്ള പാപ്പായുടെ പ്രതികരണം.
മനുഷ്യ ജീവന്, അത് എത്രതന്നെ ചെറുതാണെങ്കിലും നശിപ്പിച്ചുകൊണ്ട് ഒരു പ്രശ്നവും പരിഹരിക്കാനാവില്ലായെന്നും, ലോകത്തില്‍ സംഭവിച്ചിട്ടുള്ള സകല തിന്മകളുടെയും സംഗ്രഹം ജീവനോടുള്ള നിന്ദയാണെന്നും പാപ്പാ പ്രസ്താവിച്ചു.
അതിക്രമവും ജീവന്റെ തിരസ്കരണവും ജന്മംകൊള്ളുന്നത് ഭയത്തില്‍ നിന്നാണെന്ന് പാപ്പാ പറഞ്ഞു. ഉദാഹരണമായി, ഒരു ഗര്‍ഭസ്ഥ ശിശുവിന് ഗുരുതരമായ അംഗവൈകല്യമുണ്ടെന്നു കരുതുക. വേദനാജനകമായ ഇത്തരം അവസ്ഥകളില്‍ മാതാപിതാക്കള്‍ക്ക്, ആ അവസ്ഥയെക്കുറിച്ചുള്ള ഭയത്തെ അതിജീവിച്ച്, യാഥാര്‍ത്ഥ്യത്തെ നേരിടുന്നതിന് ആവശ്യമായ സ്ഥൈര്യവും സ്നേഹ സാമീപ്യവും ആവശ്യമാണ്. എന്നാല്‍ പലപ്പോഴും അവര്‍ക്ക് ലഭിക്കുന്നത് ഭ്രൂണത്തെ നശിപ്പിക്കുകയെന്ന പോംവഴിയായിരിക്കും. ‘ഭ്രൂണത്തെ നശിപ്പിക്കുക’യെന്ന പദത്തിന് പകരം
“ഗര്‍ഭം അലസിപ്പിക്കുക”യെന്നാണ് പകരം ഉപയോഗിക്കുന്ന പദമെങ്കിലും അതിനര്‍ത്ഥം ഒരാളെ നേരിട്ടു ഇല്ലാതാക്കുകയെന്നു തന്നെയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.