
സ്വന്തം ലേഖകൻ
മനാഗ്വ: നിക്കരാഗ്വയിലെ രാഷ്ട്രീയ ചലനങ്ങളിൽ വലിയ പങ്ക് വഹിച്ച കർദിനാൾ മിഹ്വേൽ ഒബാൻഡോ ഇ ബ്രാവോ (92) അന്തരിച്ചു. 1970കളിൽ അനസ്താസിയോ സൊമോസയുടെ ഏകാധിപത്യ വാഴ്ചയ്ക്കെതിരേ ഇടതുപക്ഷ സാൻഡീനിസ്റ്റാകൾ നയിച്ച പോരാട്ടത്തെ അന്ന് മനാഗ്വ ആർച്ച് ബിഷപ്പായിരുന്ന ഇദ്ദേഹം പിന്തുണച്ചു.
സാൻഡീനിസ്റ്റാകളും സർക്കാരുമായുള്ള പല ചർച്ചകളുടെയും ഇടനിലക്കാരനായും പ്രവർത്തിച്ചു. 1979 ജൂലൈയിൽ സൊമോസ ഭരണം വിട്ടശേഷം വന്ന സാൻഡീനിസ്റ്റാകളുടെ സർവാധിപത്യ പ്രവണതകളെയും മാർക്സിയൻ കടുംപിടുത്തങ്ങളെയും കർദിനാൾ വിമർശിച്ചു. ഡാനിയൽ ഒർട്ടേഗയുടെ സാൻഡീനിസ്റ്റാ ഭരണത്തിനെതിരേ പ്രവർത്തിച്ച വിഭാഗങ്ങൾക്കു കർദിനാൾ പിന്തുണ നൽകി.
1989-ൽ ഒർട്ടേഗയും എതിരാളികളും തമ്മിലുള്ള സമാധാനസന്ധിക്കും മധ്യസ്ഥത വഹിച്ചതു കർദിനാൾ ഒബാൻഡോയാണ്.
1985-ലാണ് ആർച്ച് ബിഷപ് ഒബാൻഡോ കർദിനാളായി ഉയർത്തപ്പെട്ടത്. വിശ്രമജീവിതം നയിക്കവേ, വാർദ്ധക്യ സഹജമായ രോഗങ്ങളാൽ 2018 ജൂണ്‍ 3-Ɔο തിയതിയായിരുന്നു അന്ത്യം.
മുൻപാപ്പാ ബെനഡിക്ടിനെ തിരഞ്ഞെടുത്ത കോൺക്ലെവിൽ പങ്കെടുത്തിട്ടുണ്ട്. കർദ്ദിനാൾ മിഗ്വേലിന്‍റെ മരണത്തോടെ ആഗോളസഭയിലെ കർദ്ദിനാളന്മാരുടെ എണ്ണം 212 ആയി കുറയുകയാണ്.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.