
സ്വന്തം ലേഖകൻ
ആലുവ: ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് ഫിലോസഫിയുടെ പുതിയ പ്രസിഡന്റായി റവ. ഡോ. ടോമി പോൾ കക്കാട്ടുതടത്തിൽ (വൻമേലിൽ) നിയമിതനായി. ഇൻസ്റ്റിറ്റ്യൂട്ട് ചാൻസലറും കേരള കത്തോലിക്കാ മെത്രാൻസമിതി അധ്യക്ഷനുമായ ആർച്ച്ബിഷപ് ഡോ. സൂസപാക്യം വഴിയാണു വത്തിക്കാനിൽനിന്നുള്ള നിയമനരേഖ ലഭിച്ചത്.
പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റായിരുന്നു റവ. ഡോ. ടോമി പോൾ. മൂന്നു വർഷം പ്രസിഡന്റായിരുന്ന റവ. ഡോ. ചാക്കോ പുത്തൻപുരയ്ക്കൽ കാലാവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണ് നിയമനം.
പാലാ രൂപതാംഗവും എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശിയുമായ റവ. ഡോ. ടോമി പോൾ, വൻമേലിൽ കക്കാട്ടുതടത്തിൽ പരേതരായ കെ.സി. പോളിന്റെയും എലിസബത്തിന്റെയും മകനാണ്.
1986ൽ വൈദികനായി. ബെൽജിയത്തിലെ ലുവയിൻ സർവകലാശാലയിൽനിന്നു തത്ത്വശാസ്ത്രത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും എടുത്തു.
1997 ജൂൺ മുതൽ ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിരാധ്യാപകനായും കേരളത്തിലെ വിവിധ സെമിനാരികളിലും തത്ത്വശാസ്ത്ര കോളജുകളിലും സന്ദർശകാധ്യാപകനായും സേവനം ചെയ്തു വരുന്നു. എട്ടു ഗ്രന്ഥങ്ങളും മുപ്പതിലധികം ലേഖനങ്ങളും വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്
വിവിധ റീത്തുകൾക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനു മംഗലപ്പുഴ സെമിനാരിയിലും കാർമൽഗിരി സെമിനാരിയിലും ഉള്ള കാമ്പസുകൾ കൂടാതെ അഫിലിയേറ്റഡ് സ്ഥാപനങ്ങളായി റൂഹാലയ മേജർ സെമിനാരി ഉജ്ജയിൻ, പി.ഒ.സി. പാലാരിവട്ടം, ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബൈബിൾ & സ്പിരിച്ച്വാലിറ്റി മുരിങ്ങൂർ, സിയോൻ വിദ്യാഭവൻ ആലുവ, എഫ്.സി.സി. സെന്റർ ഓഫ് തിയോളജി പോർസ്യുങ്കുല അശോകപുരം എന്നീ സ്ഥാപനങ്ങളും ഉണ്ട്.
ദൈവശാസ്ത്രത്തിൽ ഡിപ്ലോമ നേടാനുള്ള വിദൂരപഠനകേന്ദ്രവും വിവിധ ഭാഷകളുടെ പഠനത്തിനായുള്ള ഭാഷാകേന്ദ്രവും ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്നു. ആലുവയിൻ സർവകലാശാലയുമായി പോസ്റ്റ്ഗ്രാജ്വേറ്റ് പഠനങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുന്നു. തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബാച്ചിലർ ബിരുദം മുതൽ ഡോക്ടർ ബിരുദം വരെ നേടാൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരമുണ്ട്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.