
സ്വന്തം ലേഖകൻ
ആലുവ: ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് ഫിലോസഫിയുടെ പുതിയ പ്രസിഡന്റായി റവ. ഡോ. ടോമി പോൾ കക്കാട്ടുതടത്തിൽ (വൻമേലിൽ) നിയമിതനായി. ഇൻസ്റ്റിറ്റ്യൂട്ട് ചാൻസലറും കേരള കത്തോലിക്കാ മെത്രാൻസമിതി അധ്യക്ഷനുമായ ആർച്ച്ബിഷപ് ഡോ. സൂസപാക്യം വഴിയാണു വത്തിക്കാനിൽനിന്നുള്ള നിയമനരേഖ ലഭിച്ചത്.
പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റായിരുന്നു റവ. ഡോ. ടോമി പോൾ. മൂന്നു വർഷം പ്രസിഡന്റായിരുന്ന റവ. ഡോ. ചാക്കോ പുത്തൻപുരയ്ക്കൽ കാലാവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണ് നിയമനം.
പാലാ രൂപതാംഗവും എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശിയുമായ റവ. ഡോ. ടോമി പോൾ, വൻമേലിൽ കക്കാട്ടുതടത്തിൽ പരേതരായ കെ.സി. പോളിന്റെയും എലിസബത്തിന്റെയും മകനാണ്.
1986ൽ വൈദികനായി. ബെൽജിയത്തിലെ ലുവയിൻ സർവകലാശാലയിൽനിന്നു തത്ത്വശാസ്ത്രത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും എടുത്തു.
1997 ജൂൺ മുതൽ ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിരാധ്യാപകനായും കേരളത്തിലെ വിവിധ സെമിനാരികളിലും തത്ത്വശാസ്ത്ര കോളജുകളിലും സന്ദർശകാധ്യാപകനായും സേവനം ചെയ്തു വരുന്നു. എട്ടു ഗ്രന്ഥങ്ങളും മുപ്പതിലധികം ലേഖനങ്ങളും വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്
വിവിധ റീത്തുകൾക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനു മംഗലപ്പുഴ സെമിനാരിയിലും കാർമൽഗിരി സെമിനാരിയിലും ഉള്ള കാമ്പസുകൾ കൂടാതെ അഫിലിയേറ്റഡ് സ്ഥാപനങ്ങളായി റൂഹാലയ മേജർ സെമിനാരി ഉജ്ജയിൻ, പി.ഒ.സി. പാലാരിവട്ടം, ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബൈബിൾ & സ്പിരിച്ച്വാലിറ്റി മുരിങ്ങൂർ, സിയോൻ വിദ്യാഭവൻ ആലുവ, എഫ്.സി.സി. സെന്റർ ഓഫ് തിയോളജി പോർസ്യുങ്കുല അശോകപുരം എന്നീ സ്ഥാപനങ്ങളും ഉണ്ട്.
ദൈവശാസ്ത്രത്തിൽ ഡിപ്ലോമ നേടാനുള്ള വിദൂരപഠനകേന്ദ്രവും വിവിധ ഭാഷകളുടെ പഠനത്തിനായുള്ള ഭാഷാകേന്ദ്രവും ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്നു. ആലുവയിൻ സർവകലാശാലയുമായി പോസ്റ്റ്ഗ്രാജ്വേറ്റ് പഠനങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുന്നു. തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബാച്ചിലർ ബിരുദം മുതൽ ഡോക്ടർ ബിരുദം വരെ നേടാൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരമുണ്ട്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.