
സ്വന്തം ലേഖകൻ
ആലുവ: ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് ഫിലോസഫിയുടെ പുതിയ പ്രസിഡന്റായി റവ. ഡോ. ടോമി പോൾ കക്കാട്ടുതടത്തിൽ (വൻമേലിൽ) നിയമിതനായി. ഇൻസ്റ്റിറ്റ്യൂട്ട് ചാൻസലറും കേരള കത്തോലിക്കാ മെത്രാൻസമിതി അധ്യക്ഷനുമായ ആർച്ച്ബിഷപ് ഡോ. സൂസപാക്യം വഴിയാണു വത്തിക്കാനിൽനിന്നുള്ള നിയമനരേഖ ലഭിച്ചത്.
പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റായിരുന്നു റവ. ഡോ. ടോമി പോൾ. മൂന്നു വർഷം പ്രസിഡന്റായിരുന്ന റവ. ഡോ. ചാക്കോ പുത്തൻപുരയ്ക്കൽ കാലാവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണ് നിയമനം.
പാലാ രൂപതാംഗവും എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശിയുമായ റവ. ഡോ. ടോമി പോൾ, വൻമേലിൽ കക്കാട്ടുതടത്തിൽ പരേതരായ കെ.സി. പോളിന്റെയും എലിസബത്തിന്റെയും മകനാണ്.
1986ൽ വൈദികനായി. ബെൽജിയത്തിലെ ലുവയിൻ സർവകലാശാലയിൽനിന്നു തത്ത്വശാസ്ത്രത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും എടുത്തു.
1997 ജൂൺ മുതൽ ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിരാധ്യാപകനായും കേരളത്തിലെ വിവിധ സെമിനാരികളിലും തത്ത്വശാസ്ത്ര കോളജുകളിലും സന്ദർശകാധ്യാപകനായും സേവനം ചെയ്തു വരുന്നു. എട്ടു ഗ്രന്ഥങ്ങളും മുപ്പതിലധികം ലേഖനങ്ങളും വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്
വിവിധ റീത്തുകൾക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനു മംഗലപ്പുഴ സെമിനാരിയിലും കാർമൽഗിരി സെമിനാരിയിലും ഉള്ള കാമ്പസുകൾ കൂടാതെ അഫിലിയേറ്റഡ് സ്ഥാപനങ്ങളായി റൂഹാലയ മേജർ സെമിനാരി ഉജ്ജയിൻ, പി.ഒ.സി. പാലാരിവട്ടം, ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബൈബിൾ & സ്പിരിച്ച്വാലിറ്റി മുരിങ്ങൂർ, സിയോൻ വിദ്യാഭവൻ ആലുവ, എഫ്.സി.സി. സെന്റർ ഓഫ് തിയോളജി പോർസ്യുങ്കുല അശോകപുരം എന്നീ സ്ഥാപനങ്ങളും ഉണ്ട്.
ദൈവശാസ്ത്രത്തിൽ ഡിപ്ലോമ നേടാനുള്ള വിദൂരപഠനകേന്ദ്രവും വിവിധ ഭാഷകളുടെ പഠനത്തിനായുള്ള ഭാഷാകേന്ദ്രവും ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്നു. ആലുവയിൻ സർവകലാശാലയുമായി പോസ്റ്റ്ഗ്രാജ്വേറ്റ് പഠനങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുന്നു. തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബാച്ചിലർ ബിരുദം മുതൽ ഡോക്ടർ ബിരുദം വരെ നേടാൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരമുണ്ട്.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.