
സ്വന്തം ലേഖകൻ
മനാഗ്വ: നിക്കരാഗ്വയിലെ രാഷ്ട്രീയ ചലനങ്ങളിൽ വലിയ പങ്ക് വഹിച്ച കർദിനാൾ മിഹ്വേൽ ഒബാൻഡോ ഇ ബ്രാവോ (92) അന്തരിച്ചു. 1970കളിൽ അനസ്താസിയോ സൊമോസയുടെ ഏകാധിപത്യ വാഴ്ചയ്ക്കെതിരേ ഇടതുപക്ഷ സാൻഡീനിസ്റ്റാകൾ നയിച്ച പോരാട്ടത്തെ അന്ന് മനാഗ്വ ആർച്ച് ബിഷപ്പായിരുന്ന ഇദ്ദേഹം പിന്തുണച്ചു.
സാൻഡീനിസ്റ്റാകളും സർക്കാരുമായുള്ള പല ചർച്ചകളുടെയും ഇടനിലക്കാരനായും പ്രവർത്തിച്ചു. 1979 ജൂലൈയിൽ സൊമോസ ഭരണം വിട്ടശേഷം വന്ന സാൻഡീനിസ്റ്റാകളുടെ സർവാധിപത്യ പ്രവണതകളെയും മാർക്സിയൻ കടുംപിടുത്തങ്ങളെയും കർദിനാൾ വിമർശിച്ചു. ഡാനിയൽ ഒർട്ടേഗയുടെ സാൻഡീനിസ്റ്റാ ഭരണത്തിനെതിരേ പ്രവർത്തിച്ച വിഭാഗങ്ങൾക്കു കർദിനാൾ പിന്തുണ നൽകി.
1989-ൽ ഒർട്ടേഗയും എതിരാളികളും തമ്മിലുള്ള സമാധാനസന്ധിക്കും മധ്യസ്ഥത വഹിച്ചതു കർദിനാൾ ഒബാൻഡോയാണ്.
1985-ലാണ് ആർച്ച് ബിഷപ് ഒബാൻഡോ കർദിനാളായി ഉയർത്തപ്പെട്ടത്. വിശ്രമജീവിതം നയിക്കവേ, വാർദ്ധക്യ സഹജമായ രോഗങ്ങളാൽ 2018 ജൂണ്‍ 3-Ɔο തിയതിയായിരുന്നു അന്ത്യം.
മുൻപാപ്പാ ബെനഡിക്ടിനെ തിരഞ്ഞെടുത്ത കോൺക്ലെവിൽ പങ്കെടുത്തിട്ടുണ്ട്. കർദ്ദിനാൾ മിഗ്വേലിന്‍റെ മരണത്തോടെ ആഗോളസഭയിലെ കർദ്ദിനാളന്മാരുടെ എണ്ണം 212 ആയി കുറയുകയാണ്.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.