
സ്വന്തം ലേഖകൻ
വിഴിഞ്ഞം: വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി വിശ്വാസികള്‍ കഴിഞ്ഞ 50 വര്‍ഷങ്ങളായി ആരാധിച്ചിരുന്ന കുരിശടി തകര്‍ക്കാന്‍ ജില്ലാ ഭരണ കൂടത്തിന്റെ ശ്രമം. വിഴിഞ്ഞം സെന്റ് ആന്റെണിസ് ദേവാലയത്തിന് കീഴില്‍ കരിമ്പിളിക്കരയില്‍ വിഴിഞ്ഞം പദ്ധതി പ്രദേശത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന അന്തോണീസ് കുരിശടി പൊളിക്കാനാണ് ഇന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ ശ്രമം നടന്നത്. തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രം നിലനിര്‍ത്തികൊണ്ടാണ് കുരിശടി പൊളിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുന്നതെന്നതാണ് വിരോധാഭാസം.
ഇന്ന് രാവിലെ കുരിശടിയുമായി ബന്ധപ്പെട്ട യോഗം വിഴിഞ്ഞത്ത് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ നടക്കുമ്പോള്‍ ഇടവക വികാരിയായ ഫാ.മൈക്കിള്‍ തോമസിന്റെ വാക്കുകള്‍ കേള്‍ക്കുന്നതിന് കൂട്ടാക്കാതെ അധികൃതര്‍ നടത്തിയ ചര്‍ച്ചകളാണ് വലിയ സംഘര്‍ഷ ഭരിതമായ സാഹചര്യത്തിലേക്ക് നയിച്ചത്. ചര്‍ച്ച നടന്ന അതേ ദിവസം തന്നെ വന്‍ പോലീസ് സന്നാഹത്തോടെ റോഡില്‍ പാറകല്ലുകളിറക്കിയുളള ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം വലിയ വിമര്‍ശനത്തിനും കാരണമായിട്ടുണ്ട്.
ആരാധനാലങ്ങള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകേണ്ട സാമാന്യബോധം പോലുമില്ലാതെയായിരുന്നു ഇടപെടലുകള്‍. അദാനി ഗ്രൂപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. എന്നാല്‍, കുരിശടയുടെ തൊട്ടടുത്തുളള ക്ഷേത്രത്തെ പൊളിക്കുന്നതിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതും വന്‍ പ്രതിഷേധത്തിന് കാരണമാവുകയാണ്.
കുരിശടിയിലേക്ക് പോകാനായി ശ്രമിച്ച വിശ്വാസികളെ വനിതാ പോലീസിനെ അണിനിരത്തി പോലീസ് തടഞ്ഞു. കോവളം എം.എല്‍.എ. എം.വിന്‍സെന്റിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ 26-ന് വീണ്ടുമൊരു ചര്‍ച്ച വിളിച്ചിട്ടുണ്ട്. അതേസമയം, വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ തുടര്‍പരിപാടികളില്‍ പാരിഷ് കൗണ്‍സിലെന്റെയും ഇടവക വികാരിയുടെയും നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.