Categories: India

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

എഡിറ്റോറിയൽ വ്യക്തമായ അറിവോടും ബോധ്യത്തോടും കൂടിയാണ് ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ചുകൊണ്ട് പത്രം ഇറക്കിയിരിക്കുന്നത്...

ജോസ് മാർട്ടിൻ

ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ് ഓഫ് ഇന്ത്യയുടെ ശനിയാഴ്ചത്തെ (സെപ്തംബർ 27) മലയാളം മീഡിയം എന്ന പേജിൽ പുന:രുത്ഥാനം അല്ലെങ്കിൽ പ്രവാസം (Resurrection or exile) എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ചിത്രം കത്തോലിക്കാ വിശ്വാസികൾ ഏറെ വിശുദ്ധമായി കാണുന്ന ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തോടുള്ള അവഹേളനമാണ് എന്ന് വളരെ വ്യസനത്തോടെ പറയട്ടെ.

ഒരു മതത്തിന്റെ വിശ്വാസ പ്രതീകത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വികലമായി ചിത്രീകരിക്കുന്നത് അത്യന്തം പ്രതിഷേധാർഹവും, ഇന്ത്യൻ ഭരണഘടന അനുവദിച്ചു നൽകിയിട്ടുള്ള മത സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണ്. സമാധാനപൂർവ്വം ജീവിക്കാനാഗ്രഹിക്കുന്ന ഒരു വിശ്വാസ സമൂഹത്തെ വേദനിപ്പിക്കുന്നരീതിയിയുള്ള അവതരണങ്ങൾ പ്രചരിപ്പിക്കുന്ന രീതിയിൽ ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയൽ ടീം അധഃപതിച്ചുപോകുന്നത് അപലപനീയവും അതേസമയം തല്ലുകൊള്ളിത്തരവുമെന്ന് പറയാതിരിക്കാനാവില്ല (വർഷങ്ങൾക്കു മുൻപ് മലയാള മനോരമയുടെ ഭാഷാപോഷിണിയിൽ സമാന രീതിയിൽ പ്രസിദ്ധീകരിച്ച അന്ത്യത്താഴ ചിത്രം മനോരമയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് നീങ്ങിയിരുന്നു).

മാധ്യമ ധർമ്മം മറന്നുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ വിശ്വാസ ഹത്യക്കെതിര ക്രൈസ്തവ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം അനിവാര്യമാണ്. ക്രിസ്തുവിന്റെ അവസാന അത്താഴത്തെ പ്രമേയമാക്കി വിശ്വവിഖ്യാത ചിത്രകാരൻ ലിയൊനാർഡോ ഡാവിഞ്ചി ഡൊമിനിക്കൻ സന്ന്യാസി സമൂഹത്തിനുവേണ്ടി ഇറ്റലിയിലെ മിലാൻ നഗരത്തിൽ സാന്താമാറിയാ ഡെൽഗ്രാസിയിൽ വരച്ച ചുവർ ചിത്രമാണ് യേശുവിന്റെ അവസാനത്തെ തിരുവത്താഴം (The Last Supper). ഞാൻ സത്യമായി നിങ്ങളോടു പറയുന്നു, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും എന്നു ക്രിസ്തു പ്രഖ്യാപിക്കുന്ന സന്ദർഭമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ ദേവാലയങ്ങളിലും, ഭവനങ്ങളിലും, ഈ ചിത്രം സംരക്ഷിക്കപ്പെടുന്നുണ്ട്.

മനസിലാക്കിയടത്തോളം എഡിറ്റോറിയൽ വ്യക്തമായ അറിവോടും ബോധ്യത്തോടും കൂടിയാണ് ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ചുകൊണ്ട് പത്രം ഇറക്കിയിരിക്കുന്നത്. അറിയേണ്ടത് ഒന്നുമാത്രം – ടൈംസ് ഓഫ് ഇന്ത്യയുടെ ലക്ഷ്യം ക്രിസ്ത്യാനികളോ കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയോ?

vox_editor

Recent Posts

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 week ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 week ago

Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)

ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…

1 week ago

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…

2 weeks ago

Advent_3rd Sunday_2025_വരാനിരിക്കുന്നവൻ നീ തന്നെയോ? (മത്താ 11: 2-11)

ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…

3 weeks ago

കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി.

ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…

3 weeks ago