
അനിൽ ജോസഫ്
പുനലൂർ: ലോക ക്യാൻസർ ദിനത്തിൽ സഹജീവികളായ ക്യാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകി യുവ വൈദികന്റെ മാതൃക. പുനലൂർ ലത്തീൻ രൂപതയിലെ ഏനാത്ത് ഹോളി സ്‌പിരിറ്റ് ദേവാലയത്തിലെ വികാരിയും പത്തനംതിട്ട ഫൊറോന കെ.സി.വൈ.എം. ഡയറക്‌ടറുമായ ഫാ. റോഫിൻ റാഫേലാണ് തന്റെ മുടി മുറിച്ച് നൽകി പുത്തൻ മാതൃകക്ക് തുടക്കം കുറിച്ചത്.
കീമോ തെറാപ്പിയിലൂടെ മുടി നഷ്‌ടപ്പെടുന്ന ക്യാൻസർ രേഗികളുടെ വേദന തിരിച്ചറിഞ്ഞ ഫാ. റോഫിൻ കഴിഞ്ഞ ഒന്നര വർഷമായി മുടി നീട്ടി വളർത്തിയാണ് ലോക ക്യാൻസർ ദിനത്തിൽ മുടിദാനം ചെയ്യ്‌തത്.
പുനലൂർ രൂപതക്ക് കീഴിലെ സാമൂഹ്യ സംഘടനയായ പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റി നടത്തിയ കാൻസർ ദിനാചരണ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഫാ. റോഫിൻ റാഫേലിനൊപ്പം ഇടവകയിലെ സാറാമ്മാ ജെയിംസ്, ഈസ, പ്രീതി, ലിൻഡ, ദിലീപ് തുടങ്ങി 10 പേരും മുടിദാനം ചെയ്യ്‌തു.
തൃശൂർ അമല സെന്റെർ ഫോർ മെഡിക്കൽ സയൻസുമായി സഹകരിച്ചാണ് പുനലൂർ സോഷ്യൽ സർവ്വീസ് സൊസൈറ്റി പരിപാടി സംഘിടിപ്പിച്ചത്. കഴിഞ്ഞ 4 വർഷമായി പൂനലൂർ രൂപതക്ക് വേണ്ടി സേവനമനുഷ്‌ടിക്കുന്ന IVDei സഭാഗമായ ഫാ. റോഫിൻ റാഫേൽ കോട്ടപ്പുറം രൂപതയിലെ തുരുത്ത് സെന്റ് തോമസ് ഇടവകാംഗമാണ് ജോസഫ്-ക്ലാര ദമ്പതികളുടെ മകനാണ്‌ഫാ. റോഫിൻ റാഫേൽ.
യുവ വൈദികനായ ഫാ. റോഫിന്റെ പ്രവർത്തനം അഭിനന്ദനാർഹമെന്ന് പുനലൂർ രൂപതാ ബിഷപ് ഡോ. സിൽവെസ്റ്റർ പൊന്നുമുത്തൻ പറഞ്ഞു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.