
അനിൽ ജോസഫ്
ബാലരാമപുരം: കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ ലോകകാന്‍സര്‍ ദിനത്തിനോടനുബന്ധിച്ച് 100 സ്ത്രീ തീര്‍ഥാടകര്‍ അര്‍ബുദ രോഗികള്‍ക്കായി മുടി മുറിച്ച് നൽകി മാതൃകയായി. അടുത്ത ആഴ്ച്ച ആരംഭിക്കുന്ന തീര്‍ഥാടനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
3 മാസങ്ങള്‍ക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്തവർക്കാണ് മുടി ദാനം ചെയ്യാനുളള അവസരമുണ്ടായത്. തൃശൂര്‍ അമല കാന്‍സര്‍ സെന്‍ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 4 വര്‍ഷത്തിന് മുമ്പ് തിരുവനന്തപുരം മെഡിക്കല്‍കേളേജിന്റെ സഹകരണത്തോടെ ആരംഭിച്ച ‘രക്തദാന നേര്‍ച്ച പദ്ധതി’ എല്ലാ മാസവും പളളിയില്‍ നടന്ന് വരികയാണ്.
ഇടവക വികാരി ഫാ.ജോയി മത്യാസ്, മുന്‍ എംഎല്‍എ ആര്‍.സെല്‍വരാജ്, കെഎലസിഡബ്ല്യൂഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ഫോണ്‍സ ആന്‍റില്‍സ്, ഫാ.അജി അലോഷ്യസ്, സഹവികാരി പ്രദീപ് ആന്റോ, കൗണ്‍സില്‍ സെക്രട്ടറി ആനന്ദകുട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നിര്‍ദ്ധനരായ 32 കാന്‍സര്‍ രോഗികള്‍ക്കുളള ധന സഹായം മന്ത്രി എംഎം മണി നിര്‍വ്വഹിച്ചു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.