
നെടുങ്കണ്ടം: വിജയപുരം രൂപതാതല വനിതാദിനാഘോഷം കല്ലാർ മേരിഗിരി പള്ളിയിൽ നടന്നു. രൂപതയിലെ വനിതാ സംഘടനയായ കേരളാ ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ദിനാഘോഷം സംഘടിപ്പിച്ചത്. കല്ലാർ ജംക്‌ഷനിൽ നിന്ന് വനിതാ റാലിയോടുകൂടിയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് ദിവ്യബലി, പൊതുസമ്മേളനം എന്നിവ നടന്നു. പരിപാടികൾ വിജയപുരം രൂപതാ വികാരി ജനറൽ മോൺ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.ഡബ്ല്യു.എ. രൂപതാ പ്രസിഡന്റ് ഏലിക്കുട്ടി തോമസ് അധ്യക്ഷത വഹിച്ചു.
രൂപതാ ഡയറക്ടർ ഫാ. ഷിന്റോ വെളിപ്പറമ്പിൽ കർമപദ്ധതി പ്രകാശനം ചെയ്തു. ഇടവക വികാരി ഫാ. മാത്യു മഠത്തിൽ, കെ.എൽ.സി.ഡബ്ല്യു.എ. രൂപതാ സെക്രട്ടറി സ്മിത ബിജോയി, മേഖലാ പ്രതിനിധികളായ സിസ്റ്റർ ജാസ്മിൻ, ജാൻസി വർഗീസ് ഡി.സി.എം.എസ്. രൂപതാ പ്രസിഡന്റ് സാബു നന്ദികാട്ട്, ഇടവക സെക്രട്ടറി ജോൺ ആനിക്കൽ, ആനിമേറ്റർ അന്നമ്മ മേരിദാസ് എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ വച്ച് പത്തോളം വനിതകൾ അവയവദാനം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടുനൽകി. കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം, കാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണം എന്നിവയും നടന്നു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികളും ഭാരവാഹികളും വനിതാ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു. മേരി ദാസ്, റാണി സോമു, ജെനി, നിഷ, ലില്ലി മാത്യു, സോണിയ അഭിലാഷ്, ജിൻസി, രാജൻ മലയിൽ എന്നിവർ നേതൃത്വം നൽകി.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.