
ഉജ്ജയിൻ (മധ്യപ്രദേശ്): ഉജ്ജയിൻ ബിഷപ് ഹൗസിനോടു ചേർന്നുള്ള ആശുപത്രിക്കു നേരെ ആര്‍ എസ് എസ് ആക്രമണം. രൂപതയുടെ മേൽനോട്ടത്തിലുള്ള പുഷ്പ മിഷൻ ആശുപത്രിക്കു നേരെയാണ് ഇന്നു രാവിലെ 9.30 ഓടെ ആക്രമണമുണ്ടായത്. മാരകായുധങ്ങളുമായി എത്തിയ സംഘമാണ് ആശുപത്രി ആക്രമിച്ചത്.
ജെസിബിയുമായെത്തിയ സംഘം ആശുപത്രിയുടെ ഗേറ്റുകളും ജനറേറ്ററുകളും തകർത്തു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗഭങ്ങളിലേക്ക് ഉൾപ്പടെയുള്ള വൈദ്യുതി, കുടിവെള്ള സംവിധാനങ്ങൾ വിഛേദിച്ചു. ആശുപത്രിയിലേക്കുള്ള വാഹനഗതാഗതം തടസപ്പെടുത്തി ഗേറ്റിനു സമീപം അക്രമികൾ വലിയ കുഴികൾ നിർമിച്ചിട്ടുണ്ട്. കത്തികൾ, സൈക്കിൾ ചെയിനുകൾ ഉൾപ്പടെ മാരകായുധങ്ങളുമായാണ് അക്രമികൾ എത്തിയത്. എതിർക്കാൻ ശ്രമിച്ച നഴ്സുമാരെ സംഘം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
സ്ഥലത്തെ എം.പി.യും ബിജെപി നേതാവുമായ ചിന്താമണിയുടെ പ്രൈവറ്റ് സെക്രട്ടറി ഗഗൻസിംഗിന്‍റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ആശുപത്രിയുടെ മുൻഭാഗത്തെ ഭൂമി തന്‍റേതാണെന്നു ചൂണ്ടിക്കാട്ടി ഗഗൻസിംഗ് നേരത്തെ സ്ഥലം കൈയേറാൻ ശ്രമിച്ചിരുന്നു. വർഷങ്ങളായി ആശുപത്രിയുടെ പേരിലുള്ളതും ഉപയോഗിച്ചു വരുന്നതുമായ ഭൂമിയിലാണു കൈയേറ്റശ്രമം നടക്കുന്നത്.
ആശുപത്രിക്കു നേരെ അക്രമം നടന്ന വിവരം രാവിലെ തന്നെ പോലീസിൽ അറിയിച്ചിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും പോലീസോ മറ്റ് സർക്കാർ അധികൃതരോ സ്ഥലത്തെത്തിയില്ലെന്നു ഉജ്ജയിൻ രൂപത മീഡിയ ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം ഡയറക്ടർ ഫാ. വിനീഷ് മാത്യു അറിയിച്ചു. ഉജ്ജയിൻ നഗരത്തിനു പുറത്തെ ഗ്രാമത്തിൽ നിന്നുള്ളവരാണ് അക്രമികളെന്നും അദ്ദേഹം പറഞ്ഞു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.