
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം രൂപതയിലെ തുയ്യം ഇടവക ദുരിതാശ്വാസ ഫണ്ടിലേക്ക് 10 ലക്ഷം രൂപ കൈമാറിക്കൊണ്ട് കേരള ഗവണ്മെന്റിന്റെ കേരള പുനരുദ്ധാരണ പ്രവർത്തനങ്ങളോടുള്ള തങ്ങളുടെ സ്നേഹവും ഐക്യദാർഢ്യവും പ്രകടമാക്കി.
കേരള സംസ്ഥാനമാകെ മഴകെടുതിയിലും ഉരുൾ പൊട്ടലിലും ജലപ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ കൊല്ലം രൂപതയിലെ അതിപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായ തുയ്യം പള്ളിയും, വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിലെ തിരുന്നാൾ ആഘോഷങ്ങൾ പരിമിതപ്പെടുത്തിയും സാധാരണ നടത്തി വരാറുള്ള സെപ്റ്റംബർ മാസം എട്ടാം തീയതി തിരുന്നാൾ ദിനത്തിൽ 25000-ത്തിൽ പരം ആൾക്കാർക്ക് ഒരുക്കുന്ന സ്നേഹസദ്യ ഒഴിവാക്കിയുമാണ് 10 ലക്ഷം കൈമാറിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക കൈമായിയത് തിരുന്നാൾ കമ്മിറ്റിയുടെയും ഇടവക അജപാലന പൊതുയോഗ കമ്മിറ്റിയുടെയും തീരുമാനപ്രകാരമായിരുന്നു.
ഇടവക വികാരി ഫാ.ജോളി എബ്രഹാം, വേളാങ്കണ്ണിമാതാ റെക്ടർ റവ.ഡോ.ജോസ് പുത്തൻ വീട്, ഇടവക കൈക്കാരൻ ജയാബെൻ പി.ബാബു, സെക്രട്ടറി സോണു പീറ്റർ, തിരുന്നാൾ കമ്മിറ്റി ജനറൽ കൺവീനറും, ധനകാര്യ സമിതി അംഗവുമായ ജോർജ്കുട്ടി ഏലിയാസും ചേർന്നായിരുന്നു, ബഹു.കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് തുക കൈമാറിയത്.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.