Categories: Daily Reflection

കൊറോണ ഭീതി = മരണം

ആത്മീയതയിൽ മരണതുല്യം ജീവിക്കുന്നവരാണ് കൂടുതൽ...

ഈ ദിവസങ്ങളിൽ ലോകം മുഴുവനുമുള്ള മനുഷ്യരിൽ ഭൂരിഭാഗവും മരണതുല്യം ജീവിക്കുകയാണ്. കൊറോണ വൈറസിനെ കുറിച്ചുള്ള ഭീതിയിൽ മരണതുല്യം ജീവിക്കുന്നു. എന്നാൽ, ആത്മീയതയിൽ മരണതുല്യം ജീവിക്കുന്നവരാണ് അതിലും കൂടുതൽ. എസക്കിയേൽ പ്രവാചകനിലൂടെ ദൈവം പറയുന്നു: “എന്റെ കല്പനകൾ പാലിക്കുകയും നീതിയും ന്യായവും പ്രവർത്തിക്കുകയും ചെയ്താൽ നീ തീർച്ചയായും ജീവിക്കും” (എസക്കി.18:21). ഈ അർത്ഥത്തിൽ കല്പനകൾ പാലിക്കാത്തവർ ജീവിക്കുണ്ടെങ്കിലും മരണതുല്യമാണ് ജീവിക്കുന്നത്. മരണത്തിൽ നിന്നും ജീവനിലേക്കുള്ള വഴിയേതെന്നു മത്തായി 5:21-26 തിരുവചനഭാഗത്തു പറയുന്നു.

1) കൊല്ലരുത്: മരണം എന്നുപറഞ്ഞാൽ ഭൂമിയും മനുഷ്യയും തമ്മിലുള്ള ബന്ധം ഇല്ലാതാകുന്നതാണ്. ശാരീരീരികമായി ഒരുവനെ കൊല്ലുന്നതിലൂടെ അവനു ഭൂമിയുമായുള്ള ബന്ധം ഇല്ലാതാക്കുന്നു. തീർച്ചയായിട്ടും അത് മാരകമായ ഒരു തിന്മയാണെന്നു ഏതുമനുഷ്യനും അറിയാം.

2) സഹോദരനോട് കോപിക്കുന്നത്: സഹോദരനോട് കോപിക്കുന്നവാൻ ഒരർത്ഥത്തിൽ ഹൃദയത്തിൽ അവനെ കൊന്നുകഴിഞ്ഞു. കോപിക്കുന്നതുമൂലം ഒരു ആത്മീയ മരണം സംഭവിച്ചു കഴിഞ്ഞു. ആയതിനാൽ ആത്മീയതയിൽ ജീവിക്കാനുള്ള രണ്ടാമത്തെപടി, സഹോദരനെ ഹൃദയത്തിൽ ഹൃദയത്തിൽ കൊല്ലാതിരിക്കണം, അവനോടു ഹൃദയത്തിൽപോലും കോപം സൂക്ഷിക്കാൻ പാടില്ല.

3) സഹോദരനെ വിഡ്ഢിയെന്നു വിളിക്കുന്നത്: സഹോദരനെ ഒരു വികാര തള്ളലിൽ ഒരു മോശമായ വാക്കുകൊണ്ടു പോലും വേദനിപ്പിക്കരുത്. വാക്കുകൊണ്ട് വേദനിപ്പിക്കുന്നത് അവനെ ഹൃദയത്തിൽ കൊല്ലുന്നതിനുതുല്യം. ഹൃദയത്തിൽ നിന്നുയരുന്ന വാക്കുകൾക്ക് സ്നേഹത്തിന്റെ മാധുര്യം ചാലിക്കുന്നതല്ലേ ജീവനിലേക്കു നയിക്കുന്ന വഴി.

4) സഹോദരനോടുള്ള രമ്യത: ഞാൻ തെറ്റുചെയ്തവരോട് മാത്രമല്ല, എന്നോട് തെറ്റ് ചെയ്തവരോടുമുള്ള തെറ്റുകൾ ക്ഷമിക്കുവാനും സാധിക്കുന്നതുമൂലം ഹൃദയത്തിൽ ഒരു ബലിക്കല്ല് നിർമ്മിച്ച് ഒരു യഥാർത്ഥ ബലിയർപ്പിക്കുന്നതിനു തുല്യം. അവൻ എന്നെ വേദനിപ്പിച്ചവനാകാം അവനും എന്റെ പ്രാർത്ഥനയിൽ ഒരു സ്ഥാനമുണ്ടാക്കുന്നതല്ലേ യഥാർത്ഥ ആത്മീയജീവിതം.

ഈ അർത്ഥത്തിൽ കൊലപാതകം എന്ന തിന്മ തുടങ്ങുന്നത് ആത്മീയഅകൽച്ചയിൽ നിന്നാണ്. അപരനെ, അവൻ എന്നോടു തെറ്റു ചെയ്തവനായിരുന്നാലും അവനെ എന്റെ ബലിയിൽ ഓർക്കപ്പെടാതെ പോകുന്നിടത്ത് മരണത്തിന്റെ വാതിലുകൾ തുറക്കപ്പെട്ടുകഴിഞ്ഞു. ആത്മീയമായ ഈ അകൽച്ച സഹോദരനെ വാക്കുകൊണ്ട് വേദനിപ്പിക്കുന്നതിലേക്കും, അവനോടു കോപിക്കുന്നതിലേക്കും, തുടർന്ന് മരണത്തിലേക്കും നയിക്കുമെന്ന് ഈ വചനഭാഗം നമുക്കു മുന്നറിയിപ്പുതരുന്നു. ജീവിക്കുന്നിടത്തോളം “മരണതുല്യം ജീവിക്കാതിരിക്കാൻ”, ധീരതയോടെ ജീവിക്കാൻ, എന്റെ ബലികളിൽ, എന്റെ പ്രാർത്ഥനാ നിമിഷങ്ങളിൽ അപരനും ഒരിടം ഉണ്ടാക്കിയെടുക്കാൻ കഴിയട്ടെ, അതത്രേ യഥാർത്ഥ ആത്മീയജീവിതം.

vox_editor

Share
Published by
vox_editor

Recent Posts

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

21 hours ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

21 hours ago

5th Sunday_Ordinary Time_ലോകത്തിന്റെ പ്രകാശം (മത്താ 5:13-16)

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…

1 week ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…

2 weeks ago

4th Sunday_Ordinary Time_2026_സുവിശേഷഭാഗ്യങ്ങൾ (മത്താ 5:1-12)

ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…

2 weeks ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ഡോ.ആന്റെണി ജോർജ് പാട്ടപ്പറമ്പിലിന് ചരിത്രഭൂഷൺ പുരസ്‌കാരം

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…

2 weeks ago