Categories: Daily Reflection

കൊറോണ ഭീതി = മരണം

ആത്മീയതയിൽ മരണതുല്യം ജീവിക്കുന്നവരാണ് കൂടുതൽ...

ഈ ദിവസങ്ങളിൽ ലോകം മുഴുവനുമുള്ള മനുഷ്യരിൽ ഭൂരിഭാഗവും മരണതുല്യം ജീവിക്കുകയാണ്. കൊറോണ വൈറസിനെ കുറിച്ചുള്ള ഭീതിയിൽ മരണതുല്യം ജീവിക്കുന്നു. എന്നാൽ, ആത്മീയതയിൽ മരണതുല്യം ജീവിക്കുന്നവരാണ് അതിലും കൂടുതൽ. എസക്കിയേൽ പ്രവാചകനിലൂടെ ദൈവം പറയുന്നു: “എന്റെ കല്പനകൾ പാലിക്കുകയും നീതിയും ന്യായവും പ്രവർത്തിക്കുകയും ചെയ്താൽ നീ തീർച്ചയായും ജീവിക്കും” (എസക്കി.18:21). ഈ അർത്ഥത്തിൽ കല്പനകൾ പാലിക്കാത്തവർ ജീവിക്കുണ്ടെങ്കിലും മരണതുല്യമാണ് ജീവിക്കുന്നത്. മരണത്തിൽ നിന്നും ജീവനിലേക്കുള്ള വഴിയേതെന്നു മത്തായി 5:21-26 തിരുവചനഭാഗത്തു പറയുന്നു.

1) കൊല്ലരുത്: മരണം എന്നുപറഞ്ഞാൽ ഭൂമിയും മനുഷ്യയും തമ്മിലുള്ള ബന്ധം ഇല്ലാതാകുന്നതാണ്. ശാരീരീരികമായി ഒരുവനെ കൊല്ലുന്നതിലൂടെ അവനു ഭൂമിയുമായുള്ള ബന്ധം ഇല്ലാതാക്കുന്നു. തീർച്ചയായിട്ടും അത് മാരകമായ ഒരു തിന്മയാണെന്നു ഏതുമനുഷ്യനും അറിയാം.

2) സഹോദരനോട് കോപിക്കുന്നത്: സഹോദരനോട് കോപിക്കുന്നവാൻ ഒരർത്ഥത്തിൽ ഹൃദയത്തിൽ അവനെ കൊന്നുകഴിഞ്ഞു. കോപിക്കുന്നതുമൂലം ഒരു ആത്മീയ മരണം സംഭവിച്ചു കഴിഞ്ഞു. ആയതിനാൽ ആത്മീയതയിൽ ജീവിക്കാനുള്ള രണ്ടാമത്തെപടി, സഹോദരനെ ഹൃദയത്തിൽ ഹൃദയത്തിൽ കൊല്ലാതിരിക്കണം, അവനോടു ഹൃദയത്തിൽപോലും കോപം സൂക്ഷിക്കാൻ പാടില്ല.

3) സഹോദരനെ വിഡ്ഢിയെന്നു വിളിക്കുന്നത്: സഹോദരനെ ഒരു വികാര തള്ളലിൽ ഒരു മോശമായ വാക്കുകൊണ്ടു പോലും വേദനിപ്പിക്കരുത്. വാക്കുകൊണ്ട് വേദനിപ്പിക്കുന്നത് അവനെ ഹൃദയത്തിൽ കൊല്ലുന്നതിനുതുല്യം. ഹൃദയത്തിൽ നിന്നുയരുന്ന വാക്കുകൾക്ക് സ്നേഹത്തിന്റെ മാധുര്യം ചാലിക്കുന്നതല്ലേ ജീവനിലേക്കു നയിക്കുന്ന വഴി.

4) സഹോദരനോടുള്ള രമ്യത: ഞാൻ തെറ്റുചെയ്തവരോട് മാത്രമല്ല, എന്നോട് തെറ്റ് ചെയ്തവരോടുമുള്ള തെറ്റുകൾ ക്ഷമിക്കുവാനും സാധിക്കുന്നതുമൂലം ഹൃദയത്തിൽ ഒരു ബലിക്കല്ല് നിർമ്മിച്ച് ഒരു യഥാർത്ഥ ബലിയർപ്പിക്കുന്നതിനു തുല്യം. അവൻ എന്നെ വേദനിപ്പിച്ചവനാകാം അവനും എന്റെ പ്രാർത്ഥനയിൽ ഒരു സ്ഥാനമുണ്ടാക്കുന്നതല്ലേ യഥാർത്ഥ ആത്മീയജീവിതം.

ഈ അർത്ഥത്തിൽ കൊലപാതകം എന്ന തിന്മ തുടങ്ങുന്നത് ആത്മീയഅകൽച്ചയിൽ നിന്നാണ്. അപരനെ, അവൻ എന്നോടു തെറ്റു ചെയ്തവനായിരുന്നാലും അവനെ എന്റെ ബലിയിൽ ഓർക്കപ്പെടാതെ പോകുന്നിടത്ത് മരണത്തിന്റെ വാതിലുകൾ തുറക്കപ്പെട്ടുകഴിഞ്ഞു. ആത്മീയമായ ഈ അകൽച്ച സഹോദരനെ വാക്കുകൊണ്ട് വേദനിപ്പിക്കുന്നതിലേക്കും, അവനോടു കോപിക്കുന്നതിലേക്കും, തുടർന്ന് മരണത്തിലേക്കും നയിക്കുമെന്ന് ഈ വചനഭാഗം നമുക്കു മുന്നറിയിപ്പുതരുന്നു. ജീവിക്കുന്നിടത്തോളം “മരണതുല്യം ജീവിക്കാതിരിക്കാൻ”, ധീരതയോടെ ജീവിക്കാൻ, എന്റെ ബലികളിൽ, എന്റെ പ്രാർത്ഥനാ നിമിഷങ്ങളിൽ അപരനും ഒരിടം ഉണ്ടാക്കിയെടുക്കാൻ കഴിയട്ടെ, അതത്രേ യഥാർത്ഥ ആത്മീയജീവിതം.

vox_editor

Share
Published by
vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

5 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago