Categories: Daily Reflection

കൊറോണ ഭീതി = മരണം

ആത്മീയതയിൽ മരണതുല്യം ജീവിക്കുന്നവരാണ് കൂടുതൽ...

ഈ ദിവസങ്ങളിൽ ലോകം മുഴുവനുമുള്ള മനുഷ്യരിൽ ഭൂരിഭാഗവും മരണതുല്യം ജീവിക്കുകയാണ്. കൊറോണ വൈറസിനെ കുറിച്ചുള്ള ഭീതിയിൽ മരണതുല്യം ജീവിക്കുന്നു. എന്നാൽ, ആത്മീയതയിൽ മരണതുല്യം ജീവിക്കുന്നവരാണ് അതിലും കൂടുതൽ. എസക്കിയേൽ പ്രവാചകനിലൂടെ ദൈവം പറയുന്നു: “എന്റെ കല്പനകൾ പാലിക്കുകയും നീതിയും ന്യായവും പ്രവർത്തിക്കുകയും ചെയ്താൽ നീ തീർച്ചയായും ജീവിക്കും” (എസക്കി.18:21). ഈ അർത്ഥത്തിൽ കല്പനകൾ പാലിക്കാത്തവർ ജീവിക്കുണ്ടെങ്കിലും മരണതുല്യമാണ് ജീവിക്കുന്നത്. മരണത്തിൽ നിന്നും ജീവനിലേക്കുള്ള വഴിയേതെന്നു മത്തായി 5:21-26 തിരുവചനഭാഗത്തു പറയുന്നു.

1) കൊല്ലരുത്: മരണം എന്നുപറഞ്ഞാൽ ഭൂമിയും മനുഷ്യയും തമ്മിലുള്ള ബന്ധം ഇല്ലാതാകുന്നതാണ്. ശാരീരീരികമായി ഒരുവനെ കൊല്ലുന്നതിലൂടെ അവനു ഭൂമിയുമായുള്ള ബന്ധം ഇല്ലാതാക്കുന്നു. തീർച്ചയായിട്ടും അത് മാരകമായ ഒരു തിന്മയാണെന്നു ഏതുമനുഷ്യനും അറിയാം.

2) സഹോദരനോട് കോപിക്കുന്നത്: സഹോദരനോട് കോപിക്കുന്നവാൻ ഒരർത്ഥത്തിൽ ഹൃദയത്തിൽ അവനെ കൊന്നുകഴിഞ്ഞു. കോപിക്കുന്നതുമൂലം ഒരു ആത്മീയ മരണം സംഭവിച്ചു കഴിഞ്ഞു. ആയതിനാൽ ആത്മീയതയിൽ ജീവിക്കാനുള്ള രണ്ടാമത്തെപടി, സഹോദരനെ ഹൃദയത്തിൽ ഹൃദയത്തിൽ കൊല്ലാതിരിക്കണം, അവനോടു ഹൃദയത്തിൽപോലും കോപം സൂക്ഷിക്കാൻ പാടില്ല.

3) സഹോദരനെ വിഡ്ഢിയെന്നു വിളിക്കുന്നത്: സഹോദരനെ ഒരു വികാര തള്ളലിൽ ഒരു മോശമായ വാക്കുകൊണ്ടു പോലും വേദനിപ്പിക്കരുത്. വാക്കുകൊണ്ട് വേദനിപ്പിക്കുന്നത് അവനെ ഹൃദയത്തിൽ കൊല്ലുന്നതിനുതുല്യം. ഹൃദയത്തിൽ നിന്നുയരുന്ന വാക്കുകൾക്ക് സ്നേഹത്തിന്റെ മാധുര്യം ചാലിക്കുന്നതല്ലേ ജീവനിലേക്കു നയിക്കുന്ന വഴി.

4) സഹോദരനോടുള്ള രമ്യത: ഞാൻ തെറ്റുചെയ്തവരോട് മാത്രമല്ല, എന്നോട് തെറ്റ് ചെയ്തവരോടുമുള്ള തെറ്റുകൾ ക്ഷമിക്കുവാനും സാധിക്കുന്നതുമൂലം ഹൃദയത്തിൽ ഒരു ബലിക്കല്ല് നിർമ്മിച്ച് ഒരു യഥാർത്ഥ ബലിയർപ്പിക്കുന്നതിനു തുല്യം. അവൻ എന്നെ വേദനിപ്പിച്ചവനാകാം അവനും എന്റെ പ്രാർത്ഥനയിൽ ഒരു സ്ഥാനമുണ്ടാക്കുന്നതല്ലേ യഥാർത്ഥ ആത്മീയജീവിതം.

ഈ അർത്ഥത്തിൽ കൊലപാതകം എന്ന തിന്മ തുടങ്ങുന്നത് ആത്മീയഅകൽച്ചയിൽ നിന്നാണ്. അപരനെ, അവൻ എന്നോടു തെറ്റു ചെയ്തവനായിരുന്നാലും അവനെ എന്റെ ബലിയിൽ ഓർക്കപ്പെടാതെ പോകുന്നിടത്ത് മരണത്തിന്റെ വാതിലുകൾ തുറക്കപ്പെട്ടുകഴിഞ്ഞു. ആത്മീയമായ ഈ അകൽച്ച സഹോദരനെ വാക്കുകൊണ്ട് വേദനിപ്പിക്കുന്നതിലേക്കും, അവനോടു കോപിക്കുന്നതിലേക്കും, തുടർന്ന് മരണത്തിലേക്കും നയിക്കുമെന്ന് ഈ വചനഭാഗം നമുക്കു മുന്നറിയിപ്പുതരുന്നു. ജീവിക്കുന്നിടത്തോളം “മരണതുല്യം ജീവിക്കാതിരിക്കാൻ”, ധീരതയോടെ ജീവിക്കാൻ, എന്റെ ബലികളിൽ, എന്റെ പ്രാർത്ഥനാ നിമിഷങ്ങളിൽ അപരനും ഒരിടം ഉണ്ടാക്കിയെടുക്കാൻ കഴിയട്ടെ, അതത്രേ യഥാർത്ഥ ആത്മീയജീവിതം.

vox_editor

Share
Published by
vox_editor

Recent Posts

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 week ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

2 weeks ago

Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)

ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…

2 weeks ago

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…

2 weeks ago

Advent_3rd Sunday_2025_വരാനിരിക്കുന്നവൻ നീ തന്നെയോ? (മത്താ 11: 2-11)

ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…

3 weeks ago

കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി.

ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…

3 weeks ago