
ജോസ് മാർട്ടിൻ
കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി. ഭാരത കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ ഫിലിപ്പ് നേരി ഫെറോയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിപ്പിച്ച പൊന്തിഫിക്കൽ ദിവ്യബലി മധ്യേ മുഖ്യകാർമിന്റെ മുമ്പിൽ നിയുക്ത മെത്രാൻ തന്റെ സന്നദ്ധത അറിയിച്ചു.
തുടർന്ന്, സകല വിശുദ്ധരോടുള്ള പ്രാർത്ഥനയോടെ അജപാലന അധികാര അടയാളങ്ങളായ മോതിരവും, അംശമുടിയും മുഖ്യകാർമികൻ അഭിഷിക്ത മെത്രാനെ അണിയിക്കുകയും അധികാര ചിഹ്നമായ അധികാര ദണ്ഡ് നൽകുകയും രൂപതയുടെ അജപാലന സിംഹാസനമായ കത്തീഡ്രയിൽ ഇരുത്തുകയും ചെയ്തു. കൊച്ചി രൂപതയിലെ വിവിധ വൈദിക, അല്മായ, സന്ന്യസ്ഥ പ്രതിനിധികൾ തങ്ങളുടെ പുതിയ ഇടയനോടുള്ള വിധേയത്വം അറിയിക്കുകയും ചെയ്തു.
വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, കൊച്ചി രൂപതാ മുൻ മെത്രാൻ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ തുടങ്ങിയവർ സഹകാർമികരായ മെത്രാഭിഷേക തിരുകർമ്മത്തിൽ വത്തിക്കാൻ സ്ഥാനപതിയും ഭാരതത്തിന്റെയും നേപ്പാളിന്റെയും വത്തിക്കാൻ സ്ഥാനപതിയുമായ ആർച്ച് ബിഷപ്പ് ലെയോ പോൾദോ ജിറെല്ലിയും പങ്കെടുത്തു. കൂടാതെ, സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ.റാഫേൽ തട്ടിൽ, ഭാരത കത്തോലിക്ക മെത്രാൻ സമിതി പ്രസിഡന്റ് മാർ. അൻഡ്രൂസ് താഴത്ത്, കേരള റോമൻ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് ആർച്ചുബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ തുടങ്ങിയവർ സന്ദേശങ്ങൾ നൽകി. കെച്ചി രൂപതാ അപ്പോസ്റ്റലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ.ജയിംസ് ആനാപറമ്പിൽ സ്വാഗതമാശംസിച്ചു.
ഒന്നരവർഷക്കാലത്തെ കാത്തിരിപ്പിനു ശേഷം തങ്ങൾക്ക് ലഭിച്ച പുതിയ ഇടയന് പ്രാർത്ഥനാശംസകൾ അർപ്പിക്കാൻ അഭിഷേക വേദിയായ സാന്താക്രൂസ് ഗ്രൗണ്ടിലേക്ക് കൊച്ചി രൂപതയിലെ 51 ഇടവകകളിൽ നിന്നും മറ്റു രൂപതകളിൽ നിന്നും ആയിരങ്ങൾ എത്തി ചേർന്നു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.