
ജോസ് മാർട്ടിൻ
കൊച്ചി: കൊച്ചി രൂപതാദ്ധ്യക്ഷൻ ഡോ.ജോസഫ് കരിയിൽ വിരമിച്ചു. ഇന്ന് വൈകുന്നേരം (മാർച്ച് രണ്ടാം തീയ്യതി ശനിയാഴ്ച്ച 4.30-ന്) ഫോർട്ട് കൊച്ചി ബിഷപ്പ്സ് ഹൗസിൽ വിളിച്ചു ചേർത്ത വൈദീകരുടെ യോഗത്തിലാണ് ബിഷപ്പ് ഡോ.ജോസഫ് കരിയിൽ തന്റെ സ്ഥാനമൊഴിയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
തുടർന്ന്, അഡ്മിനിസ്‌ട്രേറ്ററായി മോൺ.ഷൈജു പരിത്തുശ്ശേരി ചുമതലയേൽക്കുകയും ചെയ്തു. സഭയുടെ കാനോൻ നിയമങ്ങൾ അനുസരിച്ച് രൂപതാ ചാൻസിലറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതിയാണ് അഡ്മിനിസ്ട്രെറ്ററായി മോൺ.ഷൈജു പരിത്തുശ്ശേരിയെ തിരഞ്ഞെടുത്തത്.
പോൾ നാലാമൻ പാപ്പയുടെ കല്പന പ്രകാരം 1557 ഫെബ്രുവരി 4-ന് സ്ഥാപിതമായ കൊച്ചി രൂപതയുടെ 35-ാമത്തെ മെത്രാനും രൂപതയുടെ നാലാമത്തെ തദ്ദേശീയ മെത്രാനും ആയിരുന്നു ബിഷപ്പ് ഡോ.ജോസഫ് കരിയിൽ. പുനലൂർ രൂപതാ ബിഷപ്പായി സേവനമനുഷ്ഠിച്ച് വരവേ കൊച്ചി ബിഷപ്പ് ഡോ.ജോൺ തട്ടുങ്കലിന്റെ രാജിയെ തുടർന്ന് കൊച്ചി രൂപതയുടെ ബിഷപ്പായി 2009 ജൂലായ് 5-ന് സ്ഥാനമേറ്റു.
1949 ജനുവരി 11-ന് ഇന്നത്തെ ആലപ്പുഴ രൂപതയുടെ ഭാഗമായ അർത്തുങ്കലിൽ ജനിച്ചു,1973 ഡിസംബർ 19-ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ അൽഫോൻസിയാനോ അക്കാദമിയിൽ നിന്ന് ധാർമ്മിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. പാസ്റ്ററൽ ഓറിയന്റേഷൻ സെന്റെർ (പി.ഓ.സി.) ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.