
ജോസ് മാർട്ടിൻ
കോട്ടപ്പുറം: കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സിന്റെ (കെ.സി.എം.എസ്.) പ്രസിഡന്റായി ഫാ.സെബാസ്റ്റ്യൻ ജെക്കോബിയെ തിരഞ്ഞെടുത്തു. ലത്തീൻ സമുദായത്തിൽ നിന്നും ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് ഫാ.ജെക്കോബി. മൂന്ന് വർഷമാണ് സേവന കാലാവധി.
കോട്ടപ്പുറം രൂപത വികാരി ജനറൽ, അൽമായ കമ്മീഷൻ ഡയറക്ടർ, മിനിസ്ട്രി കോഡിനേറ്റർ, ഓ.എസ്.ജെ. സഭയുടെ റോമിലെ വികാർ ജനറൽ, റോമിലെ ഓ.എസ്.ജെ. ഇന്റെർനാഷണൽ സ്പിരിച്വലിറ്റി സെന്റെർ പ്രസിഡന്റ്, റോമിലെ ഓ.എസ്.ജെ. ജനറൽ ഹൗസിന്റെ സുപ്പീരിയർ, കെ.ആർ.എൽ.സി.ബി.സി, വി.എസ്.സി.ആർ. കമ്മീഷൻ സെക്രട്ടറി, കെ.സി.ബി.സി വൊക്കേഷനൽ കമ്മീഷൻ ജോയിൻറ് സെക്രട്ടറി, കോട്ടപ്പുറം രൂപതാ ആലോചന സമിതി അംഗം തുടങ്ങി ഒട്ടനവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.
കളമശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിലെ പ്രാഥമിക വൈദിക പരിശീലനത്തിനുശേഷം ആലുവാ കാർമൽഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്വശാസ്ത്രത്തിൽ ബിരുദം നേടുകയും, റോമിലെ ഉർബാനിയാന സർവ്വകലാശാലയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ലൈസൻഷ്യേറ്റ് കരസ്ഥമാക്കുകയും ചെയ്ത ഫാ. ജക്കോബി 1986 ഒക്ടോബർ അഞ്ചിന് റോമിൽ വെച്ച് പൗരോഹിത്യം സ്വീകരിച്ചു. കോട്ടപ്പുറം രൂപത മതിലകം സെന്റ് ജോസഫ് ഇടവകയിൽ പരേതരായ ജോസഫ് ജക്കോബിയുടെയും, ക്ലാര ജക്കോബിയുടെയും മകനാണ്.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.