ജോസ് മാർട്ടിൻ
കൊച്ചി: കെ.സി.ബി.സി. യുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കായി ക്രിസ്മസ് ആഘോഷങ്ങൾ നടത്തി. പാലാരിവട്ടം പി.ഒ.സി. യിൽ നടന്ന ചടങ്ങ് കെ.സി.ബി.സി. പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സമാധാനം, സന്തോഷം എന്നീ രണ്ടു വാക്കുകളിൽ ക്രിസ്മസിന്റെ സന്ദേശം പകർന്ന് നൽകാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ.ജേക്കബ് ജി പാലയക്ക്പ്പിള്ളി അധ്യക്ഷനായിരുന്ന ചടങ്ങിൽ സൂര്യ ടിവി പ്രോഗ്രാം ഹെഡ് കെ.ഗിരീഷ്കുമാർ ക്രിസ്മസ് സന്ദേശം നല്കി.കെ.സി.ബി.സി. മീഡിയ കമ്മീഷൻ സെക്രട്ടറി.ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കൽ, ഫാ.സ്റ്റാൻലി മാതിരപ്പിള്ളി, ഫാ.ജെറി ഓണംപള്ളി തുടങ്ങിയവർ സംസാരിച്ചു.
കത്തോലിക്കാസഭയെ സംബന്ധിക്കുന്ന വാർത്തകളും, പ്രവർത്തനങ്ങളും നല്ല മനസ്സോടെ നിങ്ങളുടെ മാധ്യമങ്ങളിൽ വാർത്തയായി പ്രസിദ്ധീകരിക്കുന്നതിന് ഹൃദയപൂർവം നന്ദി പ്രകാശിപ്പിക്കുന്നുവെന്നും, മാധ്യമ പ്രവർത്തകരായ നിങ്ങളോടൊപ്പം ഈ ക്രിസ്തുമസ് ആഘോഷങ്ങളിൽ ഒത്തുകൂടുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നുവെന്നും കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽലും ഔദ്യോഗികവക്താവുമായ ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
കുർബാ നവീകരണം സംബന്ധിച്ച് സിനഡ് തീരുമാനം നടപ്പാക്കാനുള്ള പ്രതിസന്ധികൾ സഭ വീണ്ടും ചർച്ച ചെയ്യുമെന്നും, ദീർഘനാളത്തെ ചർച്ചകൾക്കും, പഠനങ്ങൾക്കും ശേഷം കാനോനികമായി നടപ്പാക്കിയതാണ് കുർബാനക്രമ നവീകരണമെന്നും, ഈസ്റ്ററിനു മുമ്പായി ഇതു സഭയിലാകെ നട പ്പാക്കുമെന്നും. രാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്നും, കൊലപാതക രാഷ്ട്രീയത്തിനെ പൊതു മനസാക്ഷി ഉണരണമെന്നും അത് വ്യക്തികളെയും രാഷ്ട്രീയ പാർട്ടികളെയും സ്വാധീ നിക്കണമെന്നും കെ.സി.ബി.സി.പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. കേരള കത്തോലിക്കാ സഭാ ആസ്ഥാനത്ത് മാധ്യമ പ്രവർത്തകർക്കായി ഒരുക്കിയ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.