ജോസ് മാർട്ടിൻ
കൊച്ചി: ആഗോള സിനഡിന്റെ പശ്ചാത്തലത്തില്‍ കേരള സഭയിലാകമാനം സ്ഥായിയായ ഒരു നവീകരണം ആവശ്യമുണ്ടെന്ന് കേരള കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനം. കോവിഡുകാലം മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും സൃഷ്ടിച്ച മരവിപ്പും, ഇക്കാലത്ത് സഭ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും തരണം ചെയ്ത് മുന്നേറാന്‍ ആന്തരിക നവീകരണത്തിന്റെയും ശാക്തീകരണത്തിന്റെയും പുതിയ പാതകള്‍ സഭയില്‍ രൂപപ്പെടണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നിര്‍ദേശം. ഈ പശ്ചാത്തലത്തിൽ കെ.സി.ബി.സി.യുടെ കരിസ്മാറ്റിക്, ഡോക്‌ട്രൈനല്‍, ബൈബിള്‍, ഫാമിലി, അല്മായ കമ്മീഷനുകളുടെ നേതൃത്വത്തിൽ രണ്ടുവർഷക്കാലം നീളുന്ന നവീകരണ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നു. 2022 ജൂണ്‍ 5 പെന്തക്കോസ്താ തിരുനാള്‍ മുതല്‍ 2025 ജൂണ്‍ 8 പെന്തക്കോസ്താ തിരുനാള്‍ വരെ കേരളസഭയില്‍ നവീകരണ കാലഘട്ടമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു.
ആഗോള സിനഡ് ലക്ഷ്യംവയ്ക്കുന്നതുപോലെ, കേരളസഭയിലും സംവാദത്തിന്റെയും പരസ്പരമുള്ള ശ്രവിക്കലിന്റെയും സമവായത്തിന്റെയും കൂട്ടായ്മയുടെയും സംസ്‌കാരം ശക്തിപ്രാപിക്കണമെന്ന് സമ്മേളനം. എല്ലാ സംഭാഷണങ്ങളുടെയും കൂടിച്ചേരലുകളുടെയും സംഗമനത്തിന്റെയും ലക്ഷ്യം അവയിലൂടെയെല്ലാം വെളിപ്പെടുന്ന പരിശുദ്ധാത്മാവിന്റെ സ്വരത്തിന് കാതുകൊടുക്കുന്നതും അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കുന്നതുമാണ്. ഓരോരുത്തരുടെയും വിളിക്കനുസൃതമായ ശുശ്രൂഷയുടെ അരൂപിയില്‍ സഭാംഗങ്ങളുടെ കൂട്ടായ ഉത്തരവാദിത്തം വളര്‍ത്തപ്പെടണമെന്നും, ഇതര മതങ്ങളോടും ഇതര സമുദായങ്ങളോടും സഭ എന്നും പുലര്‍ത്തിപോന്നിട്ടുള്ള സാഹോദര്യത്തിന്റെയും സംവാദത്തിന്റെയും ശൈലികള്‍ കൂടുതല്‍ പരിപോഷിപ്പിക്കപ്പെടണമെന്നും സമ്മേളനം വിലയിരുത്തിയെന്നും, അങ്ങനെ കേരളസഭയില്‍ ആരംഭിക്കുന്ന ഈ നവീകരണ കാലഘട്ടം കൂടുതല്‍ ഊര്‍ജസ്വലതയോടെ ക്രിസ്തുവിന് സാക്ഷ്യം നല്‍കാന്‍ നമ്മെ ശക്തരാക്കട്ടെയെന്നും കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ് എന്നിവർ ചേർന്ന് സമ്മേളനത്തിനുശേഷം “കേരള സഭാനവീകരണം 2022-2025” എന്ന തലക്കെട്ടിൽ നൽകിയ സര്‍ക്കുലറിലൂടെ അറിയിക്കുന്നു.
സർക്കുലറിന്റെ പൂർണ്ണരൂപം
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.