
സ്വന്തം ലേഖകൻ
വെറോണ: കേരള കത്തോലിക്കാ സഭയിൽ നിലനിൽക്കുന്ന കുടുംബ പ്രാർത്ഥന ആഗോള സഭയ്ക്ക് മാതൃകയാണെന്ന് മിസ്സിയോ ഡയറക്ടർ ഫാ. മൈക്കിൾ ഔടോറോ. ഇറ്റലിയിലെ ഇടവകകളിൽ സേവനം ചെയ്യുവാനായി ഏഷ്യ, നോർത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ നിന്നും കടന്നുവന്ന വൈദികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇറ്റലിയിലെ ഇപ്പോഴത്തെ ആത്മീയ മാന്ദ്യം തരണം ചെയ്യുന്നതിന് നിങ്ങൾ ഓരോരുത്തരും ആത്മാർഥമായി സഹായിക്കണമെന്നും, നിങ്ങളുടെ രൂപതകളിൽ നിലനിൽക്കുന്ന നല്ല പ്രവർത്തനശൈലിയുടെ പ്രചോദനം ഇവിടെയും സാധ്യമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇതിനുള്ള ഉത്തമമായ ഒരുദാഹരണമായാണ് കേരള കത്തോലിക്കാ സഭയിൽ നിലനിൽക്കുന്ന കുടുംബ പ്രാർത്ഥനയെയും ഫാ. മൈക്കിൾ പ്രതിപാദിച്ചത്.
മിസ്സിയോ എന്നത് പാപ്പായുടെ മിഷൻ പ്രവർത്തനങ്ങൾ ലോകം മുഴുവൻ എത്തിക്കുന്നതിനായി ഔദ്യോഗിക ചുമതലയുള്ള വത്തിക്കാൻ കേന്ദ്രീകരിച്ചുള്ള സ്ഥാപനമാണ്
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.