
ജോസ് മാർട്ടിൻ
ആലുവ: കേരളത്തിന്റെ സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ വിവേകത്തോടെയും അന്തസ്സോടെയും പൊതുവേദികളില്‍ സംസാരിക്കണമെന്ന് കെ.ആര്‍.എല്‍.സി.സി. ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പ്രധാനമന്ത്രി ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് ഒരു കൂടികാഴ്ചയ്ക്ക് ക്ഷണിച്ചപ്പോള്‍ മെത്രാന്മാര്‍ക്ക് രോമാഞ്ചമുണ്ടായി എന്ന അഭിപ്രായപ്രകടനം തീര്‍ത്തും വില കുറഞ്ഞതും വിവേകരഹിതവുമാണെന്നും,മുഖ്യമന്ത്രി പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചപ്പോഴും രോമാഞ്ചമുണ്ടായിട്ടല്ല മെത്രാന്മാര്‍ ആ ക്ഷണം സ്വീകരിച്ചതെന്നും അതൊക്കെ ജനാധിപത്യമര്യാദയുടെ ഭാഗമാണെന്നും കെ.ആര്‍.എല്‍.സി.സി.വക്താവ് ജോസഫ് ജൂഡ് വ്യക്തമാക്കി.
മണിപ്പൂരിലെ സംഭവങ്ങളോടുള്ള ഭാരതത്തിലെ ക്രൈസ്തവരുടെ പ്രതിഷേധവും അമര്‍ഷവും സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും, മുന്തിരി വാറ്റിയതും,കേക്കും കഴിച്ചപ്പോള്‍ മെത്രാന്മാര്‍ മണിപ്പൂര്‍ മറന്നു എന്ന പരമാര്‍ശവും മര്യാദകെട്ടതാണെന്നും പ്രധാനമന്ത്രിയുടെയും, മുഖ്യമന്ത്രിയുടെയും വിരുന്നുകളിലെ പങ്കാളിത്തം രാഷ്ട്രീയത്തിനതീതമാണ്. ഈ പങ്കാളിത്തം ഏതെങ്കിലും രാഷ്ട്രീയത്തെ പിന്തുണക്കുന്നതായി കരുതേണ്ടതില്ലെന്നും കെ.ആര്‍.എല്‍.സി.സി. പത്രകുറിപ്പിൽ അറിയിച്ചു.
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
This website uses cookies.