
ജോസ് മാർട്ടിൻ
കൊച്ചി: കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുവാൻ രാജ്യം മുഴുവൻ പടപൊരുതുന്ന പശ്ചാത്തലത്തിൽ, കേന്ദ്രസർക്കാർ നിരന്തരമായ നടത്തുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കെ.സി.വൈ.എം. കൊച്ചി രൂപത ഇ-മെയിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിൻ അരൂർ എം.എൽ.എ. ശ്രീമതി. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
രൂപത പ്രസിഡൻറ് ജോസ് പള്ളിപ്പാടൻ, അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി കാസിപ്പൂപ്പന, ഡയറക്ടർ ഫാ.മെൽറ്റസ് കൊല്ലശ്ശേരി, ട്രഷറർ അനിൽ ചെറുതീയിൽ, രൂപത എക്സിക്യൂട്ടീവ് അംഗം ജയ്‌ജിൻ ജോയ്, ക്ലിന്റൺ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
തൊഴിൽ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി കൊണ്ടുള്ള മന്ത്രിസഭ തീരുമാനം പുന:പരിശോധിക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ സംരംക്ഷിക്കുക, കുടിയേറ്റ തൊഴിലാളികളുടെ ഉൾപ്പടെയുള്ള അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളി കുടുംബങ്ങൾക്കും അടിയന്തിര സഹായം നൽകുക, കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെടുന്നവരെ പുന:രധിവസിപ്പിക്കുവാൻ നടപടി സ്വീകരിക്കുക, ചെറുകിട – കുടിൽ വ്യവസായങ്ങൾക്ക് ലഭിച്ചിട്ടുള്ള വായ്പകൾക്ക് ആറ് മാസത്തേക്ക് പലിശ ഇളവ് അനുവദിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്ക്കരണ നടപടികളിൽ നിന്നും പിൻമാറുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു കൊച്ചി രൂപതാ കെ.സി.വൈ.എം. ന്റെ ഇ-മെയിൽ ക്യാമ്പയിൻ.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.