
അനിൽ ജോസഫ്
ബാലരാമപുരം : കെ.എൽ.സി.എ. ബാലരാമപുരം സോണൽ സമിതിയുടെ പുതിയൊരു കാൽവെയ്പ്പാണ് സലോമന്റെ പേരിലിൽ രൂപം നൽകുന്ന സ്കോളർഷിപ്പ്. KLCA കാട്ടാക്കട സോണലിന്റെ മുൻപ്രസിഡന്റ് ശ്രീ.വി.ജെ.സലോമന്റെ ഓർമ്മ നിലനിറുത്തുന്നതിനും അദ്ദേഹം നെയ്യാറ്റിൻകര രൂപതയ്ക്കും കത്തോലിക്കാ സഭയ്ക്കും നൽകിയ ആത്മാർഥമായ സേവനങ്ങൾക്ക് അനുസ്മരണയുമായാണ് അദ്ദേഹത്തിന്റെ വിയോഗത്തിന്റെ ഒരു വർഷം തികയുന്ന നവംബർ 1-ന് അദ്ദേഹത്തിന്റെ പേരിലുള്ള സ്‌കോളർഷിപ്പിന് തുടക്കം കുറിച്ചത്.
നവംബർ 3-ാം തീയതി ഞായറാഴ്ച ഫെറോനയിലെ 10, പ്ലസ് വൺ, പ്ലസ് ടു, വിദ്യാർത്ഥികൾക്കായി വി.ജെ.സലോമൻ മെമ്മോറിയൽ സ്കോളർഷിപ് പരീക്ഷ നടത്തുകയുണ്ടായി. കമുകിൻകോട് സ്കൂൾ ഹാളിൽ വച്ച് 2 മണി മുതൽ 3 മണി വരെ നടന്ന പരീക്ഷയിൽ വിവിധ യൂണിറ്റുകളിൽ നിന്നായി 50 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രസ്തുത പരിപാടിക്ക് കൺവീനർ ശ്രീ.ബിനു എസ്. പയറ്റുവിള നേതൃത്വം നൽകി.
ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന പതിനൊന്ന് കുട്ടികളിൽ ഏറ്റവും നിർദ്ധനയായ ഒരു കുട്ടിയെ ദത്തെടുക്കുമെന്നും, ആ കുട്ടിക്ക് ഒരു വർഷത്തെ പഠനചെലവായി 10,000/- രൂപാ സ്കോളർഷിപ്പായി നൽകുമെന്നും, ബാക്കിയുള്ള 10 കുട്ടികൾക്ക് 500/- രൂപാ വീതം സ്കോളർഷിപ്പായി നൽകുമെന്നും സോണൽ പ്രസിഡന്റ് ശ്രീ.വികാസ് കുമാർ അറിയിച്ചു.
പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും, അതിനായി അവരെ ഒരുക്കിയ യൂണിറ്റുകൾക്കും സർട്ടിഫിക്കറ്റും ട്രോഫിയും നൽകും.
നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ വർഷമായി ആചരിക്കുകയും പ്രത്യേക പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും ചെയ്യുന്ന ഈ വർഷം KLCA ബാലരാമപുരം സോണൽ സമിതി രൂപം നൽകിയിരിക്കുന്ന ഈ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ട്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.