
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) വാര്‍ഷിക ജനറല്‍ കൗണ്‍സിലിന് നെയ്യാറ്റിന്‍കരയില്‍ പ്രൗഡ ഗംഭീര തുടക്കം. രാവിലെ 10 ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പില്‍ പതാക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ‘അധികാര പങ്കാളിത്തം നീതിസമൂഹത്തിന്’ എന്ന പ്രമേയമാണ് ജനറല്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്ത് നടക്കുന്ന സമരങ്ങളെക്കുറിച്ചും ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് ലഭിച്ചുകൊണ്ടിരുന്ന പാര്‍ലമെന്‍റിലെയും നിയമസഭയിലെയും പ്രാതിനിധ്യം ഒഴിവാക്കിയതും കൗണ്‍സിലില്‍ ചര്‍ച്ചയായി.
പ്രതിനിധി സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്കു വൈസ് പ്രസിഡന്‍റുമാരായ ഷാജി ജോര്‍ജ്, ഡോ.അഗസ്റ്റിന്‍ മുള്ളൂര്‍, ജനറല്‍ സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഫാ.തോമസ് തറയില്‍, ആന്‍റണി ആല്‍ബര്‍ട്ട്, സ്മിത ബിജോയ്, ആന്‍റണി നൊറോണ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ വിഷയങ്ങളില്‍ പി.ആര്‍.കുഞ്ഞച്ചന്‍, പ്ലാസിഡ് ഗ്രിഗറി, തോസ് കെ സ്റ്റീഫന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു
കേരളത്തിലെ 12 ലത്തീന്‍ രൂപതയില്‍നിന്നുള്ള മെത്രാന്മാരും, വൈദികരും, സന്യസ്ത അല്മായ പ്രതിനിധികളും പരിപാടികളില്‍ പങ്കെടുത്തു. കെഎല്‍സിഎ, സിഎസ്എസ്, കെഎല്‍സിഡബ്ല്യുഎ, ഡിസിഎംഎസ്, കെസിവൈഎം എന്നീ സംഘടനാ നേതാക്കളും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
നളെ രാഷ്ട്രീയ പ്രമേയത്തിന്‍മേലുളള ചര്‍ച്ച നടക്കും. തുര്‍ന്ന്, കെആര്‍എല്‍സിസി പത്രസമ്മേളനവും ഉണ്ടാവും.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.