
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: വിശ്വാസത്തെ കൃത്യമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാത്തതാണ് സഭക്കെതിരെ എതിര്‍ സാക്ഷ്യങ്ങള്‍ കൂടുന്നതിന് കാരണമെന്ന് ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം. കെആര്‍എല്‍സിസി ജനറല്‍ കൗണ്‍സിലിന്‍റെ ഭാഗമായി നടന്ന ഇടവക സന്ദര്‍ശനത്തില്‍ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ ദിവ്യബലി മധ്യേ പ്രസംഗിക്കുകയായിരുന്നു ആർച്ച്‌ബിഷപ്പ്.
പുതുതലമുറയുടെ വഴിതെറ്റലുകളുടെ പ്രധാന കാരണം വിശ്വാസത്തെ ശരിയായി പരിശീലിക്കാത്തതിന്‍റെ കുറവാണ്. വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് പലപ്പോഴും ചുവട് പിഴക്കുന്നതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഇടവക വികാരി മോണ്‍.വി.പി.ജോസ്, ലത്തീന്‍ സമുദായ വക്താവ് ഷാജിജോര്‍ജ്ജ്, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ.തോമസ് ഫാ.അഗസ്റ്റിന്‍പുല്ലോര്‍, ഫാ.പോള്‍ സണ്ണി, ഫാ.വിന്‍സണ്‍, ഫാ.മില്‍ട്ടണ്‍ കളപ്പുരക്കല്‍, ആറ്റുപുറം നേശന്‍, എസ്.ഉഷകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
നെയ്യാറ്റിന്‍കര രൂപതയിലെ 11 ദേവാലയങ്ങളില്‍ രാവിലെ നടന്ന ദിവ്യബലിയെ തുടര്‍ന്നാണ് ഇന്നലത്തെ പരിപാടികള്‍ക്ക് തുടക്കമായത്. കെആര്‍എല്‍സിസി പ്രസിഡന്‍റ് ബിഷപ്പ് ഡോ.ജോസഫ് കരിയില്‍ തിരുപുറം സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ജനറല്‍കൗണ്‍സിലില്‍ രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ ചര്‍ച്ചനടന്നു.
ജനറല്‍കൗണ്‍സിലിന്‍റെ സമാപന സമ്മേളനം കെആര്‍എലസിസി പ്രസിഡന്‍റ് ബിഷപ്പ് ഡോ.ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്തു. ഉച്ചയോടെ ജനറല്‍ കൗണ്‍സിലിന് സമാപനമായി.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.