
സ്വന്തം ലേഖകൻ
കൊച്ചി: കേരള കത്തോലിക്കാ സഭയുടെ മീഡിയ കമ്മീഷൻ ഏർപ്പെടുത്തിയ 2017-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദീപിക മുൻ ചീഫ് എഡിറ്റർ ഫാ. അലക്സാണ്ടർ പൈകട, രാഷ്ട്രദീപിക ലിമിറ്റഡ് മുൻ മാനേജിംഗ് ഡയറക്ടർ മോണ്‍. മാത്യു എം. ചാലിൽ എന്നിവരുൾപ്പ
മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപികയിലെ ശ്രദ്ധേയമായ മുഖപ്രസംഗങ്ങൾ, ഗ്രന്ഥങ്ങൾ എന്നിവ വഴി മലയാളിയുടെ മാധ്യമബോധത്തെ ജ്വലിപ്പിച്ച പത്രാധിപരായിരുന്നു ഫാ. അലക്സാണ്ടർ പൈകട.
ചരിത്ര വിജ്ഞാനീയത്തിലും മാധ്യമവിശകലനത്
അയ്യായിരത്തിലേറെ ലേഖനങ്ങൾ രചിച്ചു. നിധീരിക്കൽ മാണിക്കത്തനാർ അവാർഡ്, മേരിവിജയം മാധ്യമ അവാർഡ്, പോപ് ജോണ്‍ പോൾ രണ്ടാമൻ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ 50 വർഷത്തെ സ്തുത്യർഹമായ സേവനം അർപ്പിച്ച വ്യക്തിയാണ് മോൺ. ചാലിൽ. തലശേരി അതിരൂപത മുൻ വികാരി ജനറാളും ചെൻപേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് മുൻ ചെയർമാനും നിർമലഗിരി കോളജ് മുൻ മാനേജർ എന്നിങ്ങനെ പ്രവർത്തിച്ചു. ദീർഘകാലമായി രാഷ്ട്രദീപിക കമ്പനി ഡയറക്ടർ ബോർഡ് അംഗമായിരുന്നു. റിസർച്ച് ഇൻ സോഷ്യൽ സയൻസ് ചെയർമാൻ, മെഷാർ ഡയോസിഷൻ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ, ടിഎസ്എസ്എസ് കമ്യൂണിറ്റി കോളജ് ചെയർമാൻ, തലശേരി അതിരൂപത കോർപറേറ്റ് മാനേജർ, ഓൾ കേരള സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ട്രഷറർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്
നോവലിസ്റ്റ് ലിസിയാണ് ഈ വർഷത്തെ സാഹിത്യ അവാർഡിന് അർഹത നേടിയത്.
നടൻ ടിനി ടോമിനു മാധ്യമ അവാർഡും സംഗീത സംവിധായകൻ റോണി റാഫേലിനു യുവപ്രതിഭാ അവാർഡും നൽകും.
എഴുത്തുകാരൻ റവ.ഡോ. അഗസ്റ്റിൻ മുള്ളൂരിനാണു ദാർശനിക വൈജ്ഞാനിക അവാർഡ്.
ജൂലൈ 15-നു കൊച്ചി പാലാരിവട്ടം പി.ഒ.സി.യിൽ നടക്കുന്ന മാധ്യമ ദിനാഘോഷ സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യുമെന്നു കെ.സി.ബി.സി. മാധ്യമ കമ്മീഷൻ സെക്രട്ടറി ഫാ. ജോളി വടക്കൻ അറിയിച്ചു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.