
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: 2005 ലെ ഒരു ഈസ്റ്റര്‍ ദിനത്തില്‍ മോഷണത്തിനിടെ കൊലചെയ്യപ്പെട്ട അതിയന്നൂര്‍, വെണ്‍പകല്‍ അത്താഴമംഗലം സ്വദേശിനി റോസമ്മ ടീച്ചറുടെ കൊലയാളിക്ക് കോടതി 15 കൊല്ലങ്ങള്‍ക്ക് ശേഷം ജീവപര്യന്തം ശിക്ഷവിധിച്ചു.
സര്‍ക്കാര്‍ സ്കൂളിലെ അധ്യാപികയും, കമുകിന്‍കോട് സെന്റ് ആന്റെണീസ് ദേവാലയ അംഗവുമായിരുന്ന റോസമ്മ ടീച്ചറെ മോഷണത്തിനിടെ വെണ്‍പകല്‍ സ്വദേശിയായ ബിജുകുമാറും, പെരുമ്പഴുതൂര്‍ സ്വദേശിയായ പ്രമോദും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്തില്‍ കിടന്നിരുന്ന 3 പവന്‍മാലയും അമ്പതിനായിരം രൂപയും കവരുകയായിരുന്നു.
എന്നാല്‍, സംഭവത്തിന് ശേഷം ഒളിവില്‍ പോയ രണ്ടാം പ്രതി പ്രമോദിനെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. അതേസമയം, വിചാരണ സമയത്തു തന്നെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിജുകുമാറിന് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് വീണ്ടും പുതുക്കിയ കുറ്റപത്രത്തിലൂടെ ശിക്ഷ ലഭിക്കുകയായിരുന്നു.
14 തൊണ്ടി മുതലുകള്‍ ഹാജരാക്കിയ കേസില്‍, രമണി ടീച്ചര്‍ ധരിച്ചിരുന്ന സ്വര്‍ണ്ണമാലയിലെ കുരിശ് പ്രധാന തെളിവായി കോടതി സ്വീകരിക്കുകയായിരുന്നുവെന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍ പാറശാല അജി പറഞ്ഞു.
നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ലാ കോടതിയാണ് പ്രതിക്ക് ജിവപര്യന്തം ശിക്ഷവിധിച്ചത്. തികഞ്ഞ വിശ്വാസിയും കമുകിന്‍കോട് കൊച്ചുപളളിയിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു റോസമ്മ ടീച്ചര്‍.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.