
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: 2005 ലെ ഒരു ഈസ്റ്റര്‍ ദിനത്തില്‍ മോഷണത്തിനിടെ കൊലചെയ്യപ്പെട്ട അതിയന്നൂര്‍, വെണ്‍പകല്‍ അത്താഴമംഗലം സ്വദേശിനി റോസമ്മ ടീച്ചറുടെ കൊലയാളിക്ക് കോടതി 15 കൊല്ലങ്ങള്‍ക്ക് ശേഷം ജീവപര്യന്തം ശിക്ഷവിധിച്ചു.
സര്‍ക്കാര്‍ സ്കൂളിലെ അധ്യാപികയും, കമുകിന്‍കോട് സെന്റ് ആന്റെണീസ് ദേവാലയ അംഗവുമായിരുന്ന റോസമ്മ ടീച്ചറെ മോഷണത്തിനിടെ വെണ്‍പകല്‍ സ്വദേശിയായ ബിജുകുമാറും, പെരുമ്പഴുതൂര്‍ സ്വദേശിയായ പ്രമോദും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്തില്‍ കിടന്നിരുന്ന 3 പവന്‍മാലയും അമ്പതിനായിരം രൂപയും കവരുകയായിരുന്നു.
എന്നാല്‍, സംഭവത്തിന് ശേഷം ഒളിവില്‍ പോയ രണ്ടാം പ്രതി പ്രമോദിനെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. അതേസമയം, വിചാരണ സമയത്തു തന്നെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിജുകുമാറിന് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് വീണ്ടും പുതുക്കിയ കുറ്റപത്രത്തിലൂടെ ശിക്ഷ ലഭിക്കുകയായിരുന്നു.
14 തൊണ്ടി മുതലുകള്‍ ഹാജരാക്കിയ കേസില്‍, രമണി ടീച്ചര്‍ ധരിച്ചിരുന്ന സ്വര്‍ണ്ണമാലയിലെ കുരിശ് പ്രധാന തെളിവായി കോടതി സ്വീകരിക്കുകയായിരുന്നുവെന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍ പാറശാല അജി പറഞ്ഞു.
നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ലാ കോടതിയാണ് പ്രതിക്ക് ജിവപര്യന്തം ശിക്ഷവിധിച്ചത്. തികഞ്ഞ വിശ്വാസിയും കമുകിന്‍കോട് കൊച്ചുപളളിയിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു റോസമ്മ ടീച്ചര്‍.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.