അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: 2005 ലെ ഒരു ഈസ്റ്റര്‍ ദിനത്തില്‍ മോഷണത്തിനിടെ കൊലചെയ്യപ്പെട്ട അതിയന്നൂര്‍, വെണ്‍പകല്‍ അത്താഴമംഗലം സ്വദേശിനി റോസമ്മ ടീച്ചറുടെ കൊലയാളിക്ക് കോടതി 15 കൊല്ലങ്ങള്‍ക്ക് ശേഷം ജീവപര്യന്തം ശിക്ഷവിധിച്ചു.
സര്‍ക്കാര്‍ സ്കൂളിലെ അധ്യാപികയും, കമുകിന്‍കോട് സെന്റ് ആന്റെണീസ് ദേവാലയ അംഗവുമായിരുന്ന റോസമ്മ ടീച്ചറെ മോഷണത്തിനിടെ വെണ്‍പകല്‍ സ്വദേശിയായ ബിജുകുമാറും, പെരുമ്പഴുതൂര്‍ സ്വദേശിയായ പ്രമോദും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്തില്‍ കിടന്നിരുന്ന 3 പവന്‍മാലയും അമ്പതിനായിരം രൂപയും കവരുകയായിരുന്നു.
എന്നാല്‍, സംഭവത്തിന് ശേഷം ഒളിവില്‍ പോയ രണ്ടാം പ്രതി പ്രമോദിനെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. അതേസമയം, വിചാരണ സമയത്തു തന്നെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിജുകുമാറിന് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് വീണ്ടും പുതുക്കിയ കുറ്റപത്രത്തിലൂടെ ശിക്ഷ ലഭിക്കുകയായിരുന്നു.
14 തൊണ്ടി മുതലുകള്‍ ഹാജരാക്കിയ കേസില്‍, രമണി ടീച്ചര്‍ ധരിച്ചിരുന്ന സ്വര്‍ണ്ണമാലയിലെ കുരിശ് പ്രധാന തെളിവായി കോടതി സ്വീകരിക്കുകയായിരുന്നുവെന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍ പാറശാല അജി പറഞ്ഞു.
നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ലാ കോടതിയാണ് പ്രതിക്ക് ജിവപര്യന്തം ശിക്ഷവിധിച്ചത്. തികഞ്ഞ വിശ്വാസിയും കമുകിന്‍കോട് കൊച്ചുപളളിയിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു റോസമ്മ ടീച്ചര്‍.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.