
സ്വന്തം ലേഖകൻ
വെള്ളറട: ഭാഗ്യസ്മരണാര്‍ഹനായ ഒന്‍പതാം പിയൂസ് പാപ്പ വി.യൗസേപ്പിതാവിനെ ആഗോള കത്തോലിക്കാ തിരുസഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന് കുരിശുമല ഇടവകയില്‍ തുടക്കമായി. ഡിസംബര്‍ 31 രാത്രി പത്തിന് ദേവാലയാങ്കണത്തില്‍ ഇടവക വികാരി ഫാ.രതീഷ് മാര്‍ക്കോസ് ഒരു വര്‍ഷത്തെ കര്‍മ്മപദ്ധതിക്കു തുടക്കം കുറിച്ചു.
കൊടിയ സഹനങ്ങളിലും ജീവിതപ്രതിസന്ധികളിലും ദൈവത്തില്‍ ആശ്രയം കണ്ടെത്തിയ വിശുദ്ധനാണ് വി.ജോസഫ്. ദൈവപുത്രന്റെ വളര്‍ത്തുപിതാവാകുവാന്‍ ലഭിച്ച നിയോഗം സംയമനത്തോടും ശാന്തതയോടും സ്വീകരിച്ച അദ്ദേഹം ദൈവതിരുഹിതം നിറവേറ്റുന്നതില്‍ അതീവ തീക്ഷ്ണത കാണിച്ചു. നീതിമാന്‍ എന്ന പദം കൊണ്ടാണ് വിശുദ്ധഗ്രന്ഥം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്.
തൊഴിലാളികളുടെ മദ്ധ്യസ്ഥനായും നന്മരണത്തിന്റെ മദ്ധ്യസ്ഥനായും തിരുസഭ അദ്ദേഹത്തെ വണങ്ങുന്നു. രജതജൂബിലി ആഘോഷിക്കുന്ന നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ മധ്യസ്ഥനും വി.ജോസഫ് ആണ്. വി.യൗസേപ്പിതാവിനെപ്പോലെ നിശ്ശബ്ദമായ സുകൃതജീവിതം നയിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെ എന്ന് ഫാ.രതീഷ് മാര്‍ക്കോസ് സന്ദേശത്തില്‍ പറഞ്ഞു.
ഇടവകയിലെ അള്‍ത്താര ബാലകരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വി.യൗസേപ്പിതാവിന്‍റെ കുരിശടിയുടെ ആശീര്‍വാദകര്‍മ്മവും നടന്നു. കത്തിപ്പാറ സെന്‍റ് ആന്‍സ് കോണ്‍വെന്‍റിലെ സിസ്റ്റേഴ്സ്, വിന്‍സെന്‍റ് ഉപദേശി, കപ്യാര്‍ ക്രിസ്തുദാസ്, പ്രസാദ് പി.വി., ബ്രദര്‍ ജോബിന്‍, ജോബിന്‍ ജോണ്‍, ഷിജു ജോര്‍ജ്, ഇടവക അജപാലന സമിതി അംഗങ്ങള്‍, ഭക്ത സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.