
സ്വന്തം ലേഖകൻ
വെള്ളറട: ഭാഗ്യസ്മരണാര്‍ഹനായ ഒന്‍പതാം പിയൂസ് പാപ്പ വി.യൗസേപ്പിതാവിനെ ആഗോള കത്തോലിക്കാ തിരുസഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന് കുരിശുമല ഇടവകയില്‍ തുടക്കമായി. ഡിസംബര്‍ 31 രാത്രി പത്തിന് ദേവാലയാങ്കണത്തില്‍ ഇടവക വികാരി ഫാ.രതീഷ് മാര്‍ക്കോസ് ഒരു വര്‍ഷത്തെ കര്‍മ്മപദ്ധതിക്കു തുടക്കം കുറിച്ചു.
കൊടിയ സഹനങ്ങളിലും ജീവിതപ്രതിസന്ധികളിലും ദൈവത്തില്‍ ആശ്രയം കണ്ടെത്തിയ വിശുദ്ധനാണ് വി.ജോസഫ്. ദൈവപുത്രന്റെ വളര്‍ത്തുപിതാവാകുവാന്‍ ലഭിച്ച നിയോഗം സംയമനത്തോടും ശാന്തതയോടും സ്വീകരിച്ച അദ്ദേഹം ദൈവതിരുഹിതം നിറവേറ്റുന്നതില്‍ അതീവ തീക്ഷ്ണത കാണിച്ചു. നീതിമാന്‍ എന്ന പദം കൊണ്ടാണ് വിശുദ്ധഗ്രന്ഥം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്.
തൊഴിലാളികളുടെ മദ്ധ്യസ്ഥനായും നന്മരണത്തിന്റെ മദ്ധ്യസ്ഥനായും തിരുസഭ അദ്ദേഹത്തെ വണങ്ങുന്നു. രജതജൂബിലി ആഘോഷിക്കുന്ന നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ മധ്യസ്ഥനും വി.ജോസഫ് ആണ്. വി.യൗസേപ്പിതാവിനെപ്പോലെ നിശ്ശബ്ദമായ സുകൃതജീവിതം നയിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെ എന്ന് ഫാ.രതീഷ് മാര്‍ക്കോസ് സന്ദേശത്തില്‍ പറഞ്ഞു.
ഇടവകയിലെ അള്‍ത്താര ബാലകരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വി.യൗസേപ്പിതാവിന്‍റെ കുരിശടിയുടെ ആശീര്‍വാദകര്‍മ്മവും നടന്നു. കത്തിപ്പാറ സെന്‍റ് ആന്‍സ് കോണ്‍വെന്‍റിലെ സിസ്റ്റേഴ്സ്, വിന്‍സെന്‍റ് ഉപദേശി, കപ്യാര്‍ ക്രിസ്തുദാസ്, പ്രസാദ് പി.വി., ബ്രദര്‍ ജോബിന്‍, ജോബിന്‍ ജോണ്‍, ഷിജു ജോര്‍ജ്, ഇടവക അജപാലന സമിതി അംഗങ്ങള്‍, ഭക്ത സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.