
ഫാ.മാർട്ടിൻ ഡെലിഷ്
ആവൃത്തി മഠങ്ങൾ, മിണ്ടാമഠം എന്ന് പറയപ്പെടുന്ന മഠങ്ങളിൽ ഒരു വാക്യം എഴുതിവെച്ചിട്ടുണ്ട് അതിപ്രകാരമാണ്, “ദൈവത്തെ പ്രസാദിപ്പിക്കുന്നവർക്ക് ഇവിടം സ്വർഗ്ഗമാണ്”. നമ്മളുടെ മിണ്ടാമഠത്തിലേയ്ക്കുള്ള പ്രവേശനം ഇന്നലെ ആരംഭിച്ചു. മിണ്ടാമഠങ്ങൾ ‘മിണ്ടാത്ത ഇടങ്ങൾ അല്ല’ മറിച്ച് ‘ദൈവത്തിന്റെ ഹിതം അന്വേഷിച്ച് ദൈവത്തോട് കൂടെ ഇരിക്കുന്ന ഇടങ്ങളാണ്’.
ഇതുവരെ വീട്ടിൽ കിട്ടാതിരുന്ന അപ്പനെ, ഭർത്താവിനെ, മക്കളെ ഒക്കെ ഏറ്റവും അടുത്ത് വീട്ടിൽ കിട്ടിയ ദിവസങ്ങളാണ് നമ്മുടെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നത്. ഇനിയുള്ള ദിവസങ്ങൾ നമ്മൾക്ക് നിർണായകമാണ് – ദൈവത്തിന്റെ ഹിതം അറിയുവാൻ, ദൈവത്തോട് കൂടെ ആയിരിക്കുവാൻ. ബലിയർപ്പണവും ആചാര അനുഷ്ഠാനങ്ങളും ഇല്ലാതെ ഇങ്ങനെ മുന്നോട്ടു പോകുമ്പോൾ, നിങ്ങളുടെ ദൈവം എവിടെ എന്ന് ചോദിക്കുന്ന പലരും ഉണ്ട്. ഓർക്കുക, ദൈവം മറിഞ്ഞിരിക്കുക അല്ല, ദൈവം കൂടെ ആയിരിക്കുന്ന അവസ്ഥയിലേക്കാണ് നമ്മൾ വന്നിരിക്കുന്നത്, അത് സാഹോദര്യത്തിന്റെ കരുതലിന്റെ ദൈവീക മുഖമാണ്.
ആരാധന ഇനിയുള്ള ലോക്ക് ടൗൺ ദിവസങ്ങൾ കുടുംബത്തിൽ മാതാപിതാക്കളും മക്കളും ഒന്നു ചേർന്നു കൊണ്ട് നടത്തേണ്ടതാണ്. ഇതുവരെ കിട്ടിയ അവസരങ്ങൾ വേണ്ട വിധം ഉപയോഗിക്കാതിരുന്നത് കൊണ്ട് ദൈവം ഒരുക്കിയ പുതിയ ആരാധനയുടെ ദിവസങ്ങൾ. ഈ പ്രവാസ കാലം കഴിയുമ്പോൾ ദേവാലയങ്ങളിലെ ബലികൾക്ക് കൂടുതൽ അർത്ഥവും വ്യാപ്തിയും ഉണ്ടാവും. കാരണം, ശരിയായ വിശ്വാസം ഈ കാലഘട്ടം നമ്മെ പഠിപ്പിക്കും. സഹോദരന്റെ ആവശ്യങ്ങളിലേക്ക് കൈനീട്ടുന്ന, മനസ്സ് നീട്ടുന്ന ബലി…അത് ഇപ്പോൾ ആരംഭിക്കേണ്ടിയിരിക്കുന്നു.
കുടുംബത്തിലെ ബലിയർപ്പണത്തിന് അർത്ഥവും ആഴവും ഉണ്ടാകുന്നത് പൂർണ്ണമായി സമർപ്പിക്കാൻ കഴിയുമ്പോഴാണ്. ഈ സമർപ്പണമാണ് ഇതുവരെ എനിക്ക് ഉണ്ടാകാതിരുന്നത് എങ്കിൽ ഇന്നുമുതൽ അത് ഞാൻ കുടുംബത്തിൽ അർപ്പിച്ച്, ദേവാലയത്തിലേക്ക് കണ്ണും കാതും കൂർപ്പിച്ചിരിക്കണം. എന്റെ ബലിയർപ്പണം ഇന്നുമുതൽ ആരംഭിക്കുന്നു, ആദ്യം കുടുംബത്തിൽ, ആ അർപ്പണം പൂർണ്ണമാകുമ്പോൾ ദേവാലയത്തിൽ, ദൈവത്തിന്റെ കൂടെ ആയിരിക്കുവാൻ, ദൈവഹിതം അറിയുവാനും, അങ്ങനെ എന്റെ ഈ പ്രവാസകാലം അനുഗ്രഹ പൂർണ്ണമാക്കാനും കഴിയും. ഓർക്കുക, ദൈവത്തെ പ്രസാദിപ്പിക്കുന്ന, ദൈവത്തിന്റെ ഹിതം അറിയുന്നവന് ഇവിടം സ്വർഗ്ഗമാണ്.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.