
ഫാ.മാർട്ടിൻ ഡെലിഷ്
ആവൃത്തി മഠങ്ങൾ, മിണ്ടാമഠം എന്ന് പറയപ്പെടുന്ന മഠങ്ങളിൽ ഒരു വാക്യം എഴുതിവെച്ചിട്ടുണ്ട് അതിപ്രകാരമാണ്, “ദൈവത്തെ പ്രസാദിപ്പിക്കുന്നവർക്ക് ഇവിടം സ്വർഗ്ഗമാണ്”. നമ്മളുടെ മിണ്ടാമഠത്തിലേയ്ക്കുള്ള പ്രവേശനം ഇന്നലെ ആരംഭിച്ചു. മിണ്ടാമഠങ്ങൾ ‘മിണ്ടാത്ത ഇടങ്ങൾ അല്ല’ മറിച്ച് ‘ദൈവത്തിന്റെ ഹിതം അന്വേഷിച്ച് ദൈവത്തോട് കൂടെ ഇരിക്കുന്ന ഇടങ്ങളാണ്’.
ഇതുവരെ വീട്ടിൽ കിട്ടാതിരുന്ന അപ്പനെ, ഭർത്താവിനെ, മക്കളെ ഒക്കെ ഏറ്റവും അടുത്ത് വീട്ടിൽ കിട്ടിയ ദിവസങ്ങളാണ് നമ്മുടെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നത്. ഇനിയുള്ള ദിവസങ്ങൾ നമ്മൾക്ക് നിർണായകമാണ് – ദൈവത്തിന്റെ ഹിതം അറിയുവാൻ, ദൈവത്തോട് കൂടെ ആയിരിക്കുവാൻ. ബലിയർപ്പണവും ആചാര അനുഷ്ഠാനങ്ങളും ഇല്ലാതെ ഇങ്ങനെ മുന്നോട്ടു പോകുമ്പോൾ, നിങ്ങളുടെ ദൈവം എവിടെ എന്ന് ചോദിക്കുന്ന പലരും ഉണ്ട്. ഓർക്കുക, ദൈവം മറിഞ്ഞിരിക്കുക അല്ല, ദൈവം കൂടെ ആയിരിക്കുന്ന അവസ്ഥയിലേക്കാണ് നമ്മൾ വന്നിരിക്കുന്നത്, അത് സാഹോദര്യത്തിന്റെ കരുതലിന്റെ ദൈവീക മുഖമാണ്.
ആരാധന ഇനിയുള്ള ലോക്ക് ടൗൺ ദിവസങ്ങൾ കുടുംബത്തിൽ മാതാപിതാക്കളും മക്കളും ഒന്നു ചേർന്നു കൊണ്ട് നടത്തേണ്ടതാണ്. ഇതുവരെ കിട്ടിയ അവസരങ്ങൾ വേണ്ട വിധം ഉപയോഗിക്കാതിരുന്നത് കൊണ്ട് ദൈവം ഒരുക്കിയ പുതിയ ആരാധനയുടെ ദിവസങ്ങൾ. ഈ പ്രവാസ കാലം കഴിയുമ്പോൾ ദേവാലയങ്ങളിലെ ബലികൾക്ക് കൂടുതൽ അർത്ഥവും വ്യാപ്തിയും ഉണ്ടാവും. കാരണം, ശരിയായ വിശ്വാസം ഈ കാലഘട്ടം നമ്മെ പഠിപ്പിക്കും. സഹോദരന്റെ ആവശ്യങ്ങളിലേക്ക് കൈനീട്ടുന്ന, മനസ്സ് നീട്ടുന്ന ബലി…അത് ഇപ്പോൾ ആരംഭിക്കേണ്ടിയിരിക്കുന്നു.
കുടുംബത്തിലെ ബലിയർപ്പണത്തിന് അർത്ഥവും ആഴവും ഉണ്ടാകുന്നത് പൂർണ്ണമായി സമർപ്പിക്കാൻ കഴിയുമ്പോഴാണ്. ഈ സമർപ്പണമാണ് ഇതുവരെ എനിക്ക് ഉണ്ടാകാതിരുന്നത് എങ്കിൽ ഇന്നുമുതൽ അത് ഞാൻ കുടുംബത്തിൽ അർപ്പിച്ച്, ദേവാലയത്തിലേക്ക് കണ്ണും കാതും കൂർപ്പിച്ചിരിക്കണം. എന്റെ ബലിയർപ്പണം ഇന്നുമുതൽ ആരംഭിക്കുന്നു, ആദ്യം കുടുംബത്തിൽ, ആ അർപ്പണം പൂർണ്ണമാകുമ്പോൾ ദേവാലയത്തിൽ, ദൈവത്തിന്റെ കൂടെ ആയിരിക്കുവാൻ, ദൈവഹിതം അറിയുവാനും, അങ്ങനെ എന്റെ ഈ പ്രവാസകാലം അനുഗ്രഹ പൂർണ്ണമാക്കാനും കഴിയും. ഓർക്കുക, ദൈവത്തെ പ്രസാദിപ്പിക്കുന്ന, ദൈവത്തിന്റെ ഹിതം അറിയുന്നവന് ഇവിടം സ്വർഗ്ഗമാണ്.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.