കാർഡിനൽ കാൾ ലെഹ്മൻ അന്തരിച്ചു കാർഡിനൽ കാൾ ലെഹ്മൻ അന്തരിച്ചു ബർലിൻ: ജർമൻ ബിഷപ്സ് കോൺഫറൻസിന്റെ മുൻ അധ്യക്ഷനും മെയ്ൻസ് രൂപതയുടെ എമെരിറ്റസ് ബിഷപ്പുമായ കാൾ ലെഹ്മൻ (81) അന്തരിച്ചു. ഈ മാസം 21-ന് മെയ്ൻസ് കത്തീഡ്രലിൽ അന്ത്യകർമങ്ങൾ നടത്തും. 2016ൽ രൂപതാ ഭരണത്തിൽനിന്നു വിരമിച്ച അദ്ദേഹം വിശ്രമജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞവർഷമുണ്ടായ പക്ഷാഘാതത്തെത്തുടർന്ന് ആരോഗ്യനില മോശമായി.
ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റ് നേടിയ അദ്ദേഹം മുൺസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഫാ. കാൾ റാനർ എസ്. ജെ.യുടെ അസിസ്റ്റന്റായി പ്രവർത്തിച്ചു. മെയ്ൻസിലെ ജൊഹാനിസ് ഗുട്ടൻബർഗ് യൂണിവേഴ്സിറ്റി, ആൽബർട്ട് ലുഡ്വിഗ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
1983ൽ മെയ്ൻസ് ബിഷപ്പായി അഭിഷിക്തനായി. 20 വർഷം ജർമൻ ബിഷപ്സ് കോൺഫറൻസിന്റെ പ്രസിഡന്റായിരുന്നു. 2001-ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ് അദ്ദേഹത്തെ കർദിനാൾമാരുടെ ഗണത്തിലേക്ക് ഉയർത്തിയത്.
Related 14th November 2017 In "Kerala"
Recent Posts പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.
Accept